ന്യൂഡൽഹി: ആഗോള സന്പദ്ഘടനയുടെ നിയന്ത്രണത്തിൽ ബ്രിക്സ് രാജ്യങ്ങൾ ഏക നിലപാട് സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര സഹകരണത്തോടെ കോവിഡനന്തര സാന്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരുൾപ്പെടെ വെർച്വലായി പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വർഷത്തെ അധ്യക്ഷപദവി അലങ്കരിക്കുന്ന ചൈനയാണ് ഉച്ചകോടിക്കു നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂട്ടായ്മയിൽ നടപ്പാക്കിയ മാറ്റങ്ങൾ ആഗോളതലത്തിൽ ബ്രിക്സിന്റെ സ്വാധീനശക്തി വർധിപ്പിച്ചു. സമ്മേളനത്തിലെ നിർദേശങ്ങളിലൂടെ സംഘടന കൂടുതൽ ശക്തിപ്രാപിക്കുമെന്ന് ഉറപ്പാക്കണമെന്നും മോദി വ്യക്തമാക്കി. ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണു ബ്രിക്സ്. ലോകജനസംഖ്യയുടെ 41 ശതമാനവും ഈ രാജ്യങ്ങളിലാണ്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരുൾപ്പെടെ വെർച്വലായി പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വർഷത്തെ അധ്യക്ഷപദവി അലങ്കരിക്കുന്ന ചൈനയാണ് ഉച്ചകോടിക്കു നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂട്ടായ്മയിൽ നടപ്പാക്കിയ മാറ്റങ്ങൾ ആഗോളതലത്തിൽ ബ്രിക്സിന്റെ സ്വാധീനശക്തി വർധിപ്പിച്ചു. സമ്മേളനത്തിലെ നിർദേശങ്ങളിലൂടെ സംഘടന കൂടുതൽ ശക്തിപ്രാപിക്കുമെന്ന് ഉറപ്പാക്കണമെന്നും മോദി വ്യക്തമാക്കി. ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണു ബ്രിക്സ്. ലോകജനസംഖ്യയുടെ 41 ശതമാനവും ഈ രാജ്യങ്ങളിലാണ്.