ജമ്മു: ജമ്മുകാഷ്മീരിൽ കനത്ത മഴയെത്തുടർന്നു മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകി. തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ തുടർച്ചയായ രണ്ടാംദിവസവം ഗതാഗതം സ്തംഭിച്ചു.
നൂറുകണക്കിനു വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങിക്കിടക്കുന്നത്. റംബാൻ-ഉദംപുർ സെക്ടറിൽ 30 സ്ഥലത്താണ് മണ്ണിടിച്ചിൽ.
അനന്ത്നാഗിലെ സൻഗാമിൽ ഝലം നദി അപകടനില പിന്നിട്ടു. മറ്റ് നദികളിലും ജലനിരപ്പ് ഉയരുകയാണ്. അമർനാഥ് ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. മഞ്ഞുവീഴ്ചയെത്തുടർന്ന് കിഷ്ത്വാറിൽ പത്ത് വാഹനങ്ങളിലായി കുടുങ്ങിയ അന്പതോളം യാത്രക്കാരെ പോലീസ് സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകി. തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ തുടർച്ചയായ രണ്ടാംദിവസവം ഗതാഗതം സ്തംഭിച്ചു.
നൂറുകണക്കിനു വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങിക്കിടക്കുന്നത്. റംബാൻ-ഉദംപുർ സെക്ടറിൽ 30 സ്ഥലത്താണ് മണ്ണിടിച്ചിൽ.
അനന്ത്നാഗിലെ സൻഗാമിൽ ഝലം നദി അപകടനില പിന്നിട്ടു. മറ്റ് നദികളിലും ജലനിരപ്പ് ഉയരുകയാണ്. അമർനാഥ് ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. മഞ്ഞുവീഴ്ചയെത്തുടർന്ന് കിഷ്ത്വാറിൽ പത്ത് വാഹനങ്ങളിലായി കുടുങ്ങിയ അന്പതോളം യാത്രക്കാരെ പോലീസ് സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.