ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ഒരു കിലോമീറ്റർ പരിധി പരിസ്ഥിത ലോല മേഖലയായി കണക്കാക്കുന്നതു കേരളത്തിലെ സാധാരണക്കാരെയും കർഷകരെയും പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്ഗ്രസ് സംഘം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനെ കണ്ടു നിവേദനം നൽകി.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പരിസ്ഥിതി ലോല മേഖല നിർണയിക്കപ്പെട്ടാൽ പ്രദേശത്തെ സാധാരണക്കാരുടെ ജീവിതം പാടേ തകർന്നു പോകും. അനുബന്ധ പ്രദേശങ്ങളുടെ ഭാവി വികസന പ്രവർത്തനങ്ങളും അവതാളത്തിലാകും.
കേരളം 30 ശതമാനം ഭൂമിയും വനമോ സംരക്ഷിത പ്രദേശങ്ങളോ ആയിട്ടുള്ള സംസ്ഥാനമാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനവുമാണ്. ഒരു വശത്ത് പർവത പ്രദേശവും മറുവശത്ത് സമുദ്രതീരുവുമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി നിയന്ത്രണങ്ങളും നിയമങ്ങളും പലവിധ വികസന പ്രവർത്തനങ്ങൾക്കും തടസമായി മാറുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംസ്ഥാനത്തെ സ്ഥിതി കൂടുതൽ സങ്കീർണമാക്കും.
ഈ സാഹചര്യം കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖലയുടെ കാര്യത്തിൽ കൃഷിഭൂമി ഒഴിവാക്കി അടിയന്തര തീരുമാനം എടുക്കണമെന്നും കേരളത്തിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎമാരും എംപിമാരും ഉൾപ്പെട്ട സംഘം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മാത്രമല്ല, സുപ്രീംകോടതി ഉത്തരവിൽത്തന്നെ കേരളത്തിന് ഇക്കാര്യത്തിൽ ഇളവു നൽകാൻ കഴിയുന്ന വകുപ്പ് ഉണ്ടെന്ന നിയമവശവും മാത്യു കുഴൽ നാടൻ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ, ടി. സിദ്ദിക്ക്, മാത്യു കുഴൽനാടൻ, എ.പി. അനിൽ കുമാർ, റോജി എം. ജോണ്, ഐ.സി. ബാലകൃഷ്ണൻ, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, സണ്ണി ജോസഫ് എന്നിവരാണ് മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പരിസ്ഥിതി ലോല മേഖല നിർണയിക്കപ്പെട്ടാൽ പ്രദേശത്തെ സാധാരണക്കാരുടെ ജീവിതം പാടേ തകർന്നു പോകും. അനുബന്ധ പ്രദേശങ്ങളുടെ ഭാവി വികസന പ്രവർത്തനങ്ങളും അവതാളത്തിലാകും.
കേരളം 30 ശതമാനം ഭൂമിയും വനമോ സംരക്ഷിത പ്രദേശങ്ങളോ ആയിട്ടുള്ള സംസ്ഥാനമാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനവുമാണ്. ഒരു വശത്ത് പർവത പ്രദേശവും മറുവശത്ത് സമുദ്രതീരുവുമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി നിയന്ത്രണങ്ങളും നിയമങ്ങളും പലവിധ വികസന പ്രവർത്തനങ്ങൾക്കും തടസമായി മാറുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംസ്ഥാനത്തെ സ്ഥിതി കൂടുതൽ സങ്കീർണമാക്കും.
ഈ സാഹചര്യം കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖലയുടെ കാര്യത്തിൽ കൃഷിഭൂമി ഒഴിവാക്കി അടിയന്തര തീരുമാനം എടുക്കണമെന്നും കേരളത്തിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎമാരും എംപിമാരും ഉൾപ്പെട്ട സംഘം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മാത്രമല്ല, സുപ്രീംകോടതി ഉത്തരവിൽത്തന്നെ കേരളത്തിന് ഇക്കാര്യത്തിൽ ഇളവു നൽകാൻ കഴിയുന്ന വകുപ്പ് ഉണ്ടെന്ന നിയമവശവും മാത്യു കുഴൽ നാടൻ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ, ടി. സിദ്ദിക്ക്, മാത്യു കുഴൽനാടൻ, എ.പി. അനിൽ കുമാർ, റോജി എം. ജോണ്, ഐ.സി. ബാലകൃഷ്ണൻ, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, സണ്ണി ജോസഫ് എന്നിവരാണ് മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയത്.