കാബൂൾ: ജനാധിപത്യ സർക്കാരിനെ പുറത്താക്കി അധികാരം പിടിച്ചതിന്റെ ഒന്നാം വാർഷികത്തിലേക്കു നീങ്ങുന്ന താലിബാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കിയ വൻ ഭൂകന്പം.
ഉപരോധങ്ങൾ മൂലം ഞെരുങ്ങുന്ന അഫ്ഗാനിസ്ഥാന് അന്താരാഷ്ട്രസമൂഹത്തിന്റെ സഹായമില്ലാതെ ഈ പ്രതിസന്ധി തരണം ചെയ്യാനാകില്ല. നിരന്തരം പ്രകൃതിദുരന്തങ്ങൾ നേരിടുന്ന രാജ്യത്തെ ദുരിതാശ്വാസ വിഭാഗം, താലിബാൻ ഭരണം പിടിക്കുംമുന്പേ ദുർബലമായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന താലിബാൻ നേതാവായ അനസ് ഹാഖാനി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർഥിച്ചത്. “അന്താരാഷ്ട്ര സമൂഹവും സന്നദ്ധസംഘടനകളും അഫ്ഗാൻ ജനതയെ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നതായി”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിനു പേർ
പക്തിക പ്രവിശ്യയിലെ ഗയാൻ, സെറോക്, ബാർമൽ, നാക്ക ജില്ലകളിലെ ഭൂരിഭാഗം ഭവനങ്ങളും നിലംപരിശായെന്നാണ് പ്രവിശ്യാ വൃത്തങ്ങൾ അറിയിച്ചത്. അവശിഷ്ടങ്ങൾക്കടിയിൽ നൂറുകണക്കിനുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
സ്ഥിതിഗതികൾ വഷളാകുന്നു
ദുരന്തമേഖലയിലെ സ്ഥിതിഗതികൾ ഒരോ മണിക്കൂർ ചെല്ലുന്തോറും മോശമായി വരികയാണെന്ന് യൂണിസെഫ് വ്യക്തമാക്കി. അടുത്തകാലത്തുണ്ടായ മഴയും മണ്ണിടിച്ചിലും മൂലം പലസ്ഥലങ്ങളിലും എത്തിച്ചേരാനാകുന്നില്ല. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷിക്കുകയെന്നത് ദുഷ്കരമായ ദൗത്യമാണ്.
സഹായം വാഗ്ദാനം ചെയ്ത് യുഎന്നും ഇയുവും
ദുരിതാശ്വാസ പ്രവർത്തനത്തിനു സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും അറിയിച്ചു. ദുരിതം നേരിടുന്ന ഒട്ടനവധി പ്രദേശങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയച്ചതായി യുഎൻ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അടിയന്തരസഹായം ലഭ്യമാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാനും സന്നദ്ധമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
ദുരിതാശ്വാസത്തിന് നൂറു കോടി അഫ്ഗാനി
ഭൂകന്പത്തിന് ഇരയായവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാനായി നൂറു കോടി അഫ്ഗാനി (ഏകദേശം 87.91 കോടി രൂപ) സഹായം അനുവദിക്കാൻ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര കാബിനറ്റ് യോഗം തീരുമാനിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റി ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം സഹായം വിതരണം ചെയ്തുതുടങ്ങും.
ഉപരോധങ്ങൾ മൂലം ഞെരുങ്ങുന്ന അഫ്ഗാനിസ്ഥാന് അന്താരാഷ്ട്രസമൂഹത്തിന്റെ സഹായമില്ലാതെ ഈ പ്രതിസന്ധി തരണം ചെയ്യാനാകില്ല. നിരന്തരം പ്രകൃതിദുരന്തങ്ങൾ നേരിടുന്ന രാജ്യത്തെ ദുരിതാശ്വാസ വിഭാഗം, താലിബാൻ ഭരണം പിടിക്കുംമുന്പേ ദുർബലമായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന താലിബാൻ നേതാവായ അനസ് ഹാഖാനി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർഥിച്ചത്. “അന്താരാഷ്ട്ര സമൂഹവും സന്നദ്ധസംഘടനകളും അഫ്ഗാൻ ജനതയെ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നതായി”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിനു പേർ
പക്തിക പ്രവിശ്യയിലെ ഗയാൻ, സെറോക്, ബാർമൽ, നാക്ക ജില്ലകളിലെ ഭൂരിഭാഗം ഭവനങ്ങളും നിലംപരിശായെന്നാണ് പ്രവിശ്യാ വൃത്തങ്ങൾ അറിയിച്ചത്. അവശിഷ്ടങ്ങൾക്കടിയിൽ നൂറുകണക്കിനുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
സ്ഥിതിഗതികൾ വഷളാകുന്നു
ദുരന്തമേഖലയിലെ സ്ഥിതിഗതികൾ ഒരോ മണിക്കൂർ ചെല്ലുന്തോറും മോശമായി വരികയാണെന്ന് യൂണിസെഫ് വ്യക്തമാക്കി. അടുത്തകാലത്തുണ്ടായ മഴയും മണ്ണിടിച്ചിലും മൂലം പലസ്ഥലങ്ങളിലും എത്തിച്ചേരാനാകുന്നില്ല. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷിക്കുകയെന്നത് ദുഷ്കരമായ ദൗത്യമാണ്.
സഹായം വാഗ്ദാനം ചെയ്ത് യുഎന്നും ഇയുവും
ദുരിതാശ്വാസ പ്രവർത്തനത്തിനു സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും അറിയിച്ചു. ദുരിതം നേരിടുന്ന ഒട്ടനവധി പ്രദേശങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയച്ചതായി യുഎൻ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അടിയന്തരസഹായം ലഭ്യമാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാനും സന്നദ്ധമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
ദുരിതാശ്വാസത്തിന് നൂറു കോടി അഫ്ഗാനി
ഭൂകന്പത്തിന് ഇരയായവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാനായി നൂറു കോടി അഫ്ഗാനി (ഏകദേശം 87.91 കോടി രൂപ) സഹായം അനുവദിക്കാൻ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര കാബിനറ്റ് യോഗം തീരുമാനിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റി ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം സഹായം വിതരണം ചെയ്തുതുടങ്ങും.