ന്യൂഡൽഹി: അഗ്നിപഥിലൂടെ കര, നാവിക, വ്യോമസേനകളിലേക്കുള്ള അഗ്നിവീർ സൈനികരുടെ റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കുമെന്ന് സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി.
ഇന്നു പുറത്തിറങ്ങുന്ന കരസേനാ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിനു പിന്നാലെ ഓഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് നടക്കും. കരസേനയിൽ ഡിസംബർ ആദ്യ ആഴ്ചയും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങും.
നാവികസേനയിൽ നാളെ യും വ്യോമസേനയിൽ 24 നും അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിക്കും. വ്യോമസേനയിൽ ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30നും നാവികസേനയിൽ നവംബർ 21 നും ആരംഭിക്കും. നാവിക, വ്യോമസേനകളിലേക്കുള്ള അഗ്നിവീറുകൾക്കായുള്ള ഓണ്‍ലൈൻ പരീക്ഷ ജൂലൈയിൽ നടക്കും. പദ്ധതി പിൻവലിക്കില്ലെന്നും റിക്രൂട്ട്മെന്റ് തീയതികളിൽനിന്നു പിന്മാറില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇനി മുതൽ ഓഫീസർ പദവികൾ ഒഴികെയുള്ള സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് അഗ്നിപഥിലൂടെ മാത്രമായിരിക്കും. രാജ്യത്തിന്റെ സൈന്യത്തിലേക്കു കൂടുതൽ യുവാക്കൾ എത്തേണ്ടത് അത്യാവശ്യമാണ്. സേനയുടെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസിൽ താഴെയാണ്. ഇക്കാരണത്താൽ രാജ്യത്തെ സൈന്യവും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നു അനിൽ പുരി വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ മൂന്നു സേനകളും സംയുക്തമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് വിശദീകരണം. സേനയുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനു കാർഗിൽ യുദ്ധത്തിനു ശേഷം ദീർഘകാലമായി ചർച്ചകൾ നടന്നിരുന്നു. അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ രണ്ടുവർഷത്തിലധികം നടന്ന ചർച്ചകൾക്കു ശേഷം തയാറാക്കിയതാണ് അഗ്നിപഥ് പദ്ധതിയെന്നും അനിൽ പുരി കൂട്ടിച്ചേർത്തു.
ഇന്നു പുറത്തിറങ്ങുന്ന കരസേനാ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിനു പിന്നാലെ ഓഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് നടക്കും. കരസേനയിൽ ഡിസംബർ ആദ്യ ആഴ്ചയും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങും.
നാവികസേനയിൽ നാളെ യും വ്യോമസേനയിൽ 24 നും അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിക്കും. വ്യോമസേനയിൽ ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30നും നാവികസേനയിൽ നവംബർ 21 നും ആരംഭിക്കും. നാവിക, വ്യോമസേനകളിലേക്കുള്ള അഗ്നിവീറുകൾക്കായുള്ള ഓണ്‍ലൈൻ പരീക്ഷ ജൂലൈയിൽ നടക്കും. പദ്ധതി പിൻവലിക്കില്ലെന്നും റിക്രൂട്ട്മെന്റ് തീയതികളിൽനിന്നു പിന്മാറില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇനി മുതൽ ഓഫീസർ പദവികൾ ഒഴികെയുള്ള സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് അഗ്നിപഥിലൂടെ മാത്രമായിരിക്കും. രാജ്യത്തിന്റെ സൈന്യത്തിലേക്കു കൂടുതൽ യുവാക്കൾ എത്തേണ്ടത് അത്യാവശ്യമാണ്. സേനയുടെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസിൽ താഴെയാണ്. ഇക്കാരണത്താൽ രാജ്യത്തെ സൈന്യവും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നു അനിൽ പുരി വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ മൂന്നു സേനകളും സംയുക്തമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് വിശദീകരണം. സേനയുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനു കാർഗിൽ യുദ്ധത്തിനു ശേഷം ദീർഘകാലമായി ചർച്ചകൾ നടന്നിരുന്നു. അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ രണ്ടുവർഷത്തിലധികം നടന്ന ചർച്ചകൾക്കു ശേഷം തയാറാക്കിയതാണ് അഗ്നിപഥ് പദ്ധതിയെന്നും അനിൽ പുരി കൂട്ടിച്ചേർത്തു.