ന്യൂഡൽഹി: ഇന്റലിജൻസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശികളുടെ ബാഗുകൾ പരിശോധിച്ച് മോഷണം നടത്തിവന്ന ഇറാൻ പൗരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡൽഹിയിലെ ലജ്പത് നഗറിൽ താമസിച്ചുവന്ന ഹുസൈൻ റെസാഫർദ് അഹമ്മദ്(46)ആണ് പിടിയിലായത്. മേയ് 21 ന് ഇയാൾ മെഡിക്കൽ വീസയിൽ ഇന്ത്യയിലെത്തിയതാണ്.
റെസാഫർദിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. മെഡിക്കൽ വീസയിൽ ഇന്ത്യയിലെത്തുന്ന വിദേശികളായിരുന്നു ഇവരുടെ ലക്ഷ്യം. ഗ്രേറ്റർ കൈലാഷിലെ ആശുപത്രിയിൽ ചികിത്സകഴിഞ്ഞുമടങ്ങിയ സുഡാൻ പൗരനെയും ഭാര്യയെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന മൂവരും ചേർന്നു കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചെന്നാണു കേസ്. അരലക്ഷം രൂപയും 6500 അമേരിക്കൻ ഡോളറുമാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി കാമറ പരിശോധിച്ചതിനു പിന്നാലെ കാർ ഉടമസ്ഥനെ ചോദ്യം ചെയ്തതിൽനിന്നാണ് നവാബ് എന്നയാളെ പിന്തുടർന്നതും അഹമ്മദിനെ പിടികൂടിയതും.
റെസാഫർദിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. മെഡിക്കൽ വീസയിൽ ഇന്ത്യയിലെത്തുന്ന വിദേശികളായിരുന്നു ഇവരുടെ ലക്ഷ്യം. ഗ്രേറ്റർ കൈലാഷിലെ ആശുപത്രിയിൽ ചികിത്സകഴിഞ്ഞുമടങ്ങിയ സുഡാൻ പൗരനെയും ഭാര്യയെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന മൂവരും ചേർന്നു കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചെന്നാണു കേസ്. അരലക്ഷം രൂപയും 6500 അമേരിക്കൻ ഡോളറുമാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി കാമറ പരിശോധിച്ചതിനു പിന്നാലെ കാർ ഉടമസ്ഥനെ ചോദ്യം ചെയ്തതിൽനിന്നാണ് നവാബ് എന്നയാളെ പിന്തുടർന്നതും അഹമ്മദിനെ പിടികൂടിയതും.