പാറ്റ്ന: അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലുണ്ടായ പ്രക്ഷോഭത്തിന്റെ പേരിൽ ഭരണമുന്നണിയിലെ ബിജെപി, ജെഡി-യു കക്ഷികൾ തമ്മിലുള്ള ഭിന്നത രൂക്ഷമായി. അക്രമങ്ങൾക്ക് ഉത്തരവാദി നിതീഷ്കുമാർ സർക്കാരാണെന്നു ബിജെപി നേതാക്കൾ ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളാണ് രൂക്ഷ വിമർശനമുയർത്തിയത്. ഇദ്ദേഹത്തിന്റെ ബേട്ടിയയിലെ വീട് ആക്രമിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും നിരവധി ബിജെപി നേതാക്കളുടെയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആളുകളെ ആക്രമിക്കുന്നതും പോലീസ് കാഴ്ചക്കാരായി നോക്കിനിൽക്കേ ഒരു പ്രത്യേക പാർട്ടിയുടെ ഓഫീസുകൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്നു സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ജയ്സ്വാളിനു മറുപടിയുമായി ജെഡി-യു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ രംഗത്തെത്തി. /”കേന്ദ്ര സർക്കാർ ഒരു തീരുമാനമെടുത്തു. മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്. യുവജനങ്ങൾക്ക് അവരുടെ ഭാവി സംബന്ധിച്ച് ഉത്കണ്ഠയുണ്ട്. അതുകൊണ്ടാണ് അവർ പ്രതിഷേധവുമായി രംഗത്തെത്തുന്നത്-രാജീവ് രഞ്ജൻ പറഞ്ഞു.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജെഡി-യുവിനെ പ്രകോപിപ്പിക്കേണ്ടെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളാണ് രൂക്ഷ വിമർശനമുയർത്തിയത്. ഇദ്ദേഹത്തിന്റെ ബേട്ടിയയിലെ വീട് ആക്രമിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും നിരവധി ബിജെപി നേതാക്കളുടെയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആളുകളെ ആക്രമിക്കുന്നതും പോലീസ് കാഴ്ചക്കാരായി നോക്കിനിൽക്കേ ഒരു പ്രത്യേക പാർട്ടിയുടെ ഓഫീസുകൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്നു സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ജയ്സ്വാളിനു മറുപടിയുമായി ജെഡി-യു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ രംഗത്തെത്തി. /”കേന്ദ്ര സർക്കാർ ഒരു തീരുമാനമെടുത്തു. മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്. യുവജനങ്ങൾക്ക് അവരുടെ ഭാവി സംബന്ധിച്ച് ഉത്കണ്ഠയുണ്ട്. അതുകൊണ്ടാണ് അവർ പ്രതിഷേധവുമായി രംഗത്തെത്തുന്നത്-രാജീവ് രഞ്ജൻ പറഞ്ഞു.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജെഡി-യുവിനെ പ്രകോപിപ്പിക്കേണ്ടെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.