യുണൈറ്റഡ് നേഷൻസ്/ബെയ്ജിംഗ്: ലഷ്കർ-ഇ-തോയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്നിലെ ഇന്ത്യയുടെയും അമേരിക്കയുടെയും നീക്കം ചൈന തടഞ്ഞു.
ഇന്ത്യയും അമേരിക്കയും സംയുക്തമായി കൊണ്ടുവന്ന പ്രമേയം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ചൈന തടഞ്ഞത്. യുഎൻ സുരക്ഷാ സമിതി സ്ഥിരാംഗമായ ചൈന പ്രത്യേക അധികാരമുപയോഗിച്ച് ഇങ്ങനെ ചെയ്താൽ പ്രമേയാനുമതി ആറു മാസം വരെ വൈകിക്കാം.
മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് എഴുപത്തിനാലുകാരനായ മക്കി.
ഇന്ത്യയും അമേരിക്കയും സംയുക്തമായി കൊണ്ടുവന്ന പ്രമേയം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ചൈന തടഞ്ഞത്. യുഎൻ സുരക്ഷാ സമിതി സ്ഥിരാംഗമായ ചൈന പ്രത്യേക അധികാരമുപയോഗിച്ച് ഇങ്ങനെ ചെയ്താൽ പ്രമേയാനുമതി ആറു മാസം വരെ വൈകിക്കാം.
മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് എഴുപത്തിനാലുകാരനായ മക്കി.