ന്യൂഡൽഹി: രാജ്യസഭാ, ലോക്സഭാ മുൻ എംപിമാർക്കു പെൻഷൻ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. മുൻ എംപിമാർക്ക് മറ്റു ജനപ്രതിനിധികളുടെ പദവിയോ, സർക്കാർ പദവിയും അതിന്റെ ശന്പളവും ആനുകൂല്യങ്ങളുമോ ഉണ്ടെങ്കിൽ എംപി പെൻഷൻ ലഭിക്കില്ല. പുതുക്കിയ വ്യവസ്ഥകളും അപേക്ഷാരീതികളും ഉൾപ്പെടെ വിജ്ഞാപനം ചെയ്തു.
രാജ്യസഭയിലോ ലോക്സഭയിലോ എംപി ആയിരുന്നതിനു ശേഷം രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകുന്നവർക്കു മുൻ എംപി എന്ന നിലയിൽ ഇനി മേലിൽ പെൻഷന് അർഹതയില്ല. പാർലമെന്റ് അംഗമായിരുന്നതിനുശേഷം എംഎൽഎ ആകുന്നവർക്കും മുൻ എംപി എന്ന നിലയിൽ പെൻഷൻ ലഭിക്കില്ല. കേരളത്തിൽ ഉൾപ്പെടെ മുൻ എംപിമാർ നിലവിൽ എംഎൽഎമാരായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എംഎൽസിമാർ ആകുന്നവർക്കും എംപിമാർക്കുള്ള പെൻഷന് അർഹതയില്ല.
എംപി ആയി ആദ്യടേം പൂർത്തിയാക്കുന്നവർക്ക് 25,000 രൂപയാണ് പ്രതിമാസ പെൻഷൻ. ഇതിൽ അഞ്ചു വർഷം പൂർത്തിയാക്കണമെന്നില്ല. ഉപതെരഞ്ഞെടുപ്പുകളിലൂടെയും മറ്റും ഒന്നോ രണ്ടോ മൂന്നോ നാലോ വർഷക്കാലത്തേക്ക് എംപി ആകുന്നവർക്കും ആദ്യടേം എന്നുതന്നെ കണക്കാക്കി പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. ആദ്യടേമിനു ശേഷമുള്ള ഓരോ വർഷത്തിനും 2,000 രൂപ വീതം കണക്കാക്കിയാണ് പ്രതിമാസ പെൻഷൻ. ഇതനുസരിച്ച് ആദ്യ കാലാവധി പൂർത്തിയാക്കിയ എംപി തുടർന്ന് ഒരു വർഷംകൂടി മാത്രമേ സ്ഥാനത്ത് തുടർന്നുള്ളൂ എങ്കിലും പ്രതിമാസം 25,000 രൂപയ്ക്കൊപ്പം 2000 രൂപ കൂടി പെൻഷനായി ലഭിക്കും.
ഇനിമുതൽ പെൻഷനു നൽകുന്ന അപേക്ഷയിൽ മുൻ എംപിമാർ കേന്ദ്ര, സംസ്ഥാന സർക്കാർ പദവികൾ വഹിക്കുന്നില്ലെന്നു വ്യക്തമാക്കണം. സർക്കാർ പദവികൾക്കു പുറമേ തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലും പ്രതിഫലം പറ്റുന്ന പദവികൾ വഹിക്കുന്നവർക്കും പെൻഷൻ ലഭിക്കില്ല. എംപി കാലാവധി പൂർത്തിയായതിനുശേഷം സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി, കെടിഡിസി അടക്കമുള്ള വിവിധ കോർപറേഷനുകളുടെ തലവന്മാമാർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തദ്ദേശ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള പെൻഷൻ ലഭിക്കുന്നവർക്കും മുൻ എംപിമാർക്കുള്ള പെൻഷൻ ലഭിക്കില്ല.
മരിച്ചുപോയ എംപിമാരുടെ ജീവിതപങ്കാളിക്കുള്ള പെൻഷൻ വ്യവസ്ഥകളും കർശനമാക്കിയിട്ടുണ്ട്. മുൻ എംപിയുടെ മരണശേഷം പെൻഷൻ ലഭിക്കുന്ന ജീവിതപങ്കാളി പിന്നീട് എംപി ആയാൽ ഭർത്താവിന്റെ പേരിൽ ലഭിച്ചിരുന്ന പെൻഷൻ നിർത്തലാക്കും.
പാർലമെന്റിന്റെ സംയുക്ത സമിതി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയശേഷം ലോക്സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. മുൻ എംപിമാർ പെൻഷനായി രാജ്യസഭയിലെ യോ ലോക്സഭയിലെയോ സെക്രട്ടറി ജനറൽമാർക്കാണ് അപേക്ഷ നൽകേണ്ടത്. വ്യക്തി വിവരങ്ങൾ, എംപിയായിരുന്ന കാലയളവ് എന്നിവ നൽകിയ ശേഷമാണു മറ്റു പദവികൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകേണ്ടത്.
രാജ്യസഭയിലോ ലോക്സഭയിലോ എംപി ആയിരുന്നതിനു ശേഷം രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകുന്നവർക്കു മുൻ എംപി എന്ന നിലയിൽ ഇനി മേലിൽ പെൻഷന് അർഹതയില്ല. പാർലമെന്റ് അംഗമായിരുന്നതിനുശേഷം എംഎൽഎ ആകുന്നവർക്കും മുൻ എംപി എന്ന നിലയിൽ പെൻഷൻ ലഭിക്കില്ല. കേരളത്തിൽ ഉൾപ്പെടെ മുൻ എംപിമാർ നിലവിൽ എംഎൽഎമാരായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എംഎൽസിമാർ ആകുന്നവർക്കും എംപിമാർക്കുള്ള പെൻഷന് അർഹതയില്ല.
എംപി ആയി ആദ്യടേം പൂർത്തിയാക്കുന്നവർക്ക് 25,000 രൂപയാണ് പ്രതിമാസ പെൻഷൻ. ഇതിൽ അഞ്ചു വർഷം പൂർത്തിയാക്കണമെന്നില്ല. ഉപതെരഞ്ഞെടുപ്പുകളിലൂടെയും മറ്റും ഒന്നോ രണ്ടോ മൂന്നോ നാലോ വർഷക്കാലത്തേക്ക് എംപി ആകുന്നവർക്കും ആദ്യടേം എന്നുതന്നെ കണക്കാക്കി പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. ആദ്യടേമിനു ശേഷമുള്ള ഓരോ വർഷത്തിനും 2,000 രൂപ വീതം കണക്കാക്കിയാണ് പ്രതിമാസ പെൻഷൻ. ഇതനുസരിച്ച് ആദ്യ കാലാവധി പൂർത്തിയാക്കിയ എംപി തുടർന്ന് ഒരു വർഷംകൂടി മാത്രമേ സ്ഥാനത്ത് തുടർന്നുള്ളൂ എങ്കിലും പ്രതിമാസം 25,000 രൂപയ്ക്കൊപ്പം 2000 രൂപ കൂടി പെൻഷനായി ലഭിക്കും.
ഇനിമുതൽ പെൻഷനു നൽകുന്ന അപേക്ഷയിൽ മുൻ എംപിമാർ കേന്ദ്ര, സംസ്ഥാന സർക്കാർ പദവികൾ വഹിക്കുന്നില്ലെന്നു വ്യക്തമാക്കണം. സർക്കാർ പദവികൾക്കു പുറമേ തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലും പ്രതിഫലം പറ്റുന്ന പദവികൾ വഹിക്കുന്നവർക്കും പെൻഷൻ ലഭിക്കില്ല. എംപി കാലാവധി പൂർത്തിയായതിനുശേഷം സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി, കെടിഡിസി അടക്കമുള്ള വിവിധ കോർപറേഷനുകളുടെ തലവന്മാമാർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തദ്ദേശ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള പെൻഷൻ ലഭിക്കുന്നവർക്കും മുൻ എംപിമാർക്കുള്ള പെൻഷൻ ലഭിക്കില്ല.
മരിച്ചുപോയ എംപിമാരുടെ ജീവിതപങ്കാളിക്കുള്ള പെൻഷൻ വ്യവസ്ഥകളും കർശനമാക്കിയിട്ടുണ്ട്. മുൻ എംപിയുടെ മരണശേഷം പെൻഷൻ ലഭിക്കുന്ന ജീവിതപങ്കാളി പിന്നീട് എംപി ആയാൽ ഭർത്താവിന്റെ പേരിൽ ലഭിച്ചിരുന്ന പെൻഷൻ നിർത്തലാക്കും.
പാർലമെന്റിന്റെ സംയുക്ത സമിതി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയശേഷം ലോക്സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. മുൻ എംപിമാർ പെൻഷനായി രാജ്യസഭയിലെ യോ ലോക്സഭയിലെയോ സെക്രട്ടറി ജനറൽമാർക്കാണ് അപേക്ഷ നൽകേണ്ടത്. വ്യക്തി വിവരങ്ങൾ, എംപിയായിരുന്ന കാലയളവ് എന്നിവ നൽകിയ ശേഷമാണു മറ്റു പദവികൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകേണ്ടത്.