കോളംബോ: സ്വകാര്യകന്പനികൾക്ക് ഇന്ധനം ഇറക്കുമതി ചെയ്യാൻ ശ്രീലങ്കൻ സർക്കാർ അനുമതി നല്കി. ഇന്ധനക്ഷാമം ലഘൂകരിക്കാൻ നടപടി സഹായിക്കുമെന്ന് ഊർജമന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷനാണു മുന്പ് ഇറക്കുമതി നടത്തിയിരുന്നത്. ലങ്കൻ സർക്കാരിന്റെ പക്കൽ വിദേശനാണ്യം ഇല്ലാത്തതിനാൽ ഇന്ധനഇറക്കുമതി നിലച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സർക്കാർ പെട്രോൾ വില 24.3ഉം ഡീസൽ വില 38.4ഉം ശതമാനം വർധിപ്പിച്ചിരുന്നു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷനാണു മുന്പ് ഇറക്കുമതി നടത്തിയിരുന്നത്. ലങ്കൻ സർക്കാരിന്റെ പക്കൽ വിദേശനാണ്യം ഇല്ലാത്തതിനാൽ ഇന്ധനഇറക്കുമതി നിലച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സർക്കാർ പെട്രോൾ വില 24.3ഉം ഡീസൽ വില 38.4ഉം ശതമാനം വർധിപ്പിച്ചിരുന്നു.