ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പോലീസിനു നേർക്കു തോക്കു ചൂണ്ടിയതിന് അറസ്റ്റിലായ വ്യക്തിക്ക് വൻ സ്വീകരണം നൽകി പ്രദേശവാസികൾ. സുഖമില്ലാതെ കിടക്കുന്ന രക്ഷിതാക്കളെ കാണുന്നതിനു പരോൾ ലഭിച്ചതിനെ ത്തുടർന്നു വീട്ടിലേക്കെത്തിയപ്പോഴാണ് ഷാറൂഖ് പഠാന് സ്വീകരണമൊരുക്കിയത്.
നാലുമണിക്കൂർ നേരത്തേക്ക് ലഭിച്ച പരോളിൽ പോലീസിന്റെ സുരക്ഷാ അകന്പടിയിലാണ് ഷാറൂഖ് വീട്ടിലേക്കെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരേ നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് 2020 ഫെബ്രുവരിയിൽ വടക്ക് കിഴക്ക് ഡൽഹിയിലെ ജാഫ്രാബാദ്-മൗജ്പുർ റോഡിൽ നടന്ന സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ തോക്കു ചൂണ്ടിയതിനാണ് ഷാറൂഖ് പഠാനെ അറസ്റ്റ് ചെയ്തത്. കുറ്റവാളികൾക്ക് വീരപരിവേഷം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നു സ്വീകരണത്തെ വിമർശിച്ചുകൊണ്ട് ബിജെപി നേതാക്കൾ പറഞ്ഞു.
നാലുമണിക്കൂർ നേരത്തേക്ക് ലഭിച്ച പരോളിൽ പോലീസിന്റെ സുരക്ഷാ അകന്പടിയിലാണ് ഷാറൂഖ് വീട്ടിലേക്കെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരേ നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് 2020 ഫെബ്രുവരിയിൽ വടക്ക് കിഴക്ക് ഡൽഹിയിലെ ജാഫ്രാബാദ്-മൗജ്പുർ റോഡിൽ നടന്ന സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ തോക്കു ചൂണ്ടിയതിനാണ് ഷാറൂഖ് പഠാനെ അറസ്റ്റ് ചെയ്തത്. കുറ്റവാളികൾക്ക് വീരപരിവേഷം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നു സ്വീകരണത്തെ വിമർശിച്ചുകൊണ്ട് ബിജെപി നേതാക്കൾ പറഞ്ഞു.