ന്യൂഡൽഹി: ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിൽ വളർത്തു നായയ്ക്കൊപ്പം സവാരി നടത്തുന്നതിനു കായിക താരങ്ങളുടെ പരിശീലനം മുടക്കിയ ഐഎഎസ് ദന്പതിമാരെ സ്ഥലം മാറ്റി.
ഡൽഹിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കു സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്. ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയെ അരുണാചൽപ്രദേശിലേക്കും മാറ്റിയിട്ടുണ്ട്.
ഡൽഹി റവന്യു സെക്രട്ടറിക്കു വളർത്തുനായയ്ക്കൊപ്പം സവാരി നടത്തുന്നതിന് സ്റ്റേഡിയത്തിൽ പരിശീലന സമയം വെട്ടിക്കുറച്ചതായി അത്ലറ്റുകൾ പരാതിപ്പെട്ടിരുന്നു. ഇതു വിവാദമായതോടെ കായിക താരങ്ങൾക്ക് പരിശീലനം നടത്തുന്നതിന് രാത്രി പത്തുമണി വരെ ഡൽഹി ത്യാഗരാജ് സ്റ്റേഡിയം തുറന്നുകൊടുക്കാൻ അരവിന്ദ് കേജരിവാൾ സർക്കാർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനു പുറമേ സംഭവത്തക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യം സഞ്ജീവും ഭാര്യയും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഡൽഹിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കു സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്. ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയെ അരുണാചൽപ്രദേശിലേക്കും മാറ്റിയിട്ടുണ്ട്.
ഡൽഹി റവന്യു സെക്രട്ടറിക്കു വളർത്തുനായയ്ക്കൊപ്പം സവാരി നടത്തുന്നതിന് സ്റ്റേഡിയത്തിൽ പരിശീലന സമയം വെട്ടിക്കുറച്ചതായി അത്ലറ്റുകൾ പരാതിപ്പെട്ടിരുന്നു. ഇതു വിവാദമായതോടെ കായിക താരങ്ങൾക്ക് പരിശീലനം നടത്തുന്നതിന് രാത്രി പത്തുമണി വരെ ഡൽഹി ത്യാഗരാജ് സ്റ്റേഡിയം തുറന്നുകൊടുക്കാൻ അരവിന്ദ് കേജരിവാൾ സർക്കാർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനു പുറമേ സംഭവത്തക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യം സഞ്ജീവും ഭാര്യയും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.