കൊല്‍ക്കത്ത: സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കു പകരം മുഖ്യമന്ത്രിയെ ചാന്‍സലറാക്കാനുള്ള നിയമനിര്‍മാണത്തിനു ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനം.
ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായുള്ള ഏറ്റുമുട്ടലില്‍ പുതിയ പോര്‍മുഖം തുറന്നാണ് ചാൻസലർ നിയമനം കൈപ്പിടിയിലൊതുക്കാനുള്ള മമതയുടെ ശ്രമം. ആവശ്യമായ ഭേദഗതികളോടെ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നു മന്ത്രിസഭാ യോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.
അതേസമയം തീരുമാനം നടപ്പാക്കാൻ ഇപ്പോഴുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിയമസഭ പാസാക്കിയശേഷം ഗവർണറുടെ അംഗീകാരം ഉറപ്പാക്കണം. അതിനാല്‍ ബില്‍ അവതരണത്തിനുശേഷവും തർക്കങ്ങൾ തുടർന്നേക്കാം. അങ്ങനെ വന്നാൽ ഓർഡിനൻസ് വഴി നിയമം പ്രാബല്യത്തിൽക്കൊണ്ടുവരാനാണ് ആലോചന.
സംസ്ഥാനത്തെ 17 സര്‍വകലാശാലകളുടെ നിയമപ്രകാരമുള്ള ചാന്‍സലര്‍ ഗവര്‍ണറാണെന്നു ബംഗാള്‍ രാജ്ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
കല്‍ക്കട്ട, ജാദവ്പുര്‍, കല്യാണി, രവീന്ദ്രഭാരതി, വിദ്യാസാഗര്‍, ബര്‍ദ്വാന്‍, നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ റെക്ടര്‍ പദവിയും ഗവര്‍ണര്‍ക്കാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിശ്വഭാരതിയുടെ ചാന്‍സലര്‍. സംസ്ഥാനത്തെ 25 സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരെ തന്റെ അനുമതിയില്ലാതെയാണു നിയമിച്ചതെന്ന് ഈവര്‍ഷം ജനുവരിയില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കർ ആരോപിച്ചിരുന്നു. എന്നാല്‍, സെര്‍ച്ച്കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്കിയെന്നു സർക്കാർ വിശദീകരിക്കുന്നു.
ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന തമിഴ്നാട്ടിലാകട്ടെ സമാനമായ നിയമം നേരത്തേ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ പതിമൂന്നു സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമത്തിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന രണ്ട് ബില്ലുകളാണു തമിഴ്നാട് നടപ്പാക്കിയത്.
ഇതിനുപുറമേ ഡോ. അംബേദ്കർ നിയമ സര്‍വകലാശാലയിലെ വൈസ്ചാൻസലർ നിയമത്തിന് അധികാരം ഉറപ്പാക്കുന്ന മറ്റൊരു ബില്‍ കഴിഞ്ഞ അഞ്ചിന് അവതരിപ്പിക്കുകയും ചെയ്തു.
ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായുള്ള ഏറ്റുമുട്ടലില്‍ പുതിയ പോര്‍മുഖം തുറന്നാണ് ചാൻസലർ നിയമനം കൈപ്പിടിയിലൊതുക്കാനുള്ള മമതയുടെ ശ്രമം. ആവശ്യമായ ഭേദഗതികളോടെ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നു മന്ത്രിസഭാ യോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.
അതേസമയം തീരുമാനം നടപ്പാക്കാൻ ഇപ്പോഴുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിയമസഭ പാസാക്കിയശേഷം ഗവർണറുടെ അംഗീകാരം ഉറപ്പാക്കണം. അതിനാല്‍ ബില്‍ അവതരണത്തിനുശേഷവും തർക്കങ്ങൾ തുടർന്നേക്കാം. അങ്ങനെ വന്നാൽ ഓർഡിനൻസ് വഴി നിയമം പ്രാബല്യത്തിൽക്കൊണ്ടുവരാനാണ് ആലോചന.
സംസ്ഥാനത്തെ 17 സര്‍വകലാശാലകളുടെ നിയമപ്രകാരമുള്ള ചാന്‍സലര്‍ ഗവര്‍ണറാണെന്നു ബംഗാള്‍ രാജ്ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
കല്‍ക്കട്ട, ജാദവ്പുര്‍, കല്യാണി, രവീന്ദ്രഭാരതി, വിദ്യാസാഗര്‍, ബര്‍ദ്വാന്‍, നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ റെക്ടര്‍ പദവിയും ഗവര്‍ണര്‍ക്കാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിശ്വഭാരതിയുടെ ചാന്‍സലര്‍. സംസ്ഥാനത്തെ 25 സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരെ തന്റെ അനുമതിയില്ലാതെയാണു നിയമിച്ചതെന്ന് ഈവര്‍ഷം ജനുവരിയില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കർ ആരോപിച്ചിരുന്നു. എന്നാല്‍, സെര്‍ച്ച്കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്കിയെന്നു സർക്കാർ വിശദീകരിക്കുന്നു.
ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന തമിഴ്നാട്ടിലാകട്ടെ സമാനമായ നിയമം നേരത്തേ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ പതിമൂന്നു സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമത്തിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന രണ്ട് ബില്ലുകളാണു തമിഴ്നാട് നടപ്പാക്കിയത്.
ഇതിനുപുറമേ ഡോ. അംബേദ്കർ നിയമ സര്‍വകലാശാലയിലെ വൈസ്ചാൻസലർ നിയമത്തിന് അധികാരം ഉറപ്പാക്കുന്ന മറ്റൊരു ബില്‍ കഴിഞ്ഞ അഞ്ചിന് അവതരിപ്പിക്കുകയും ചെയ്തു.