ഭുജ്: ഗുജറാത്തിലെ കുച്ചിൽ, മുന്ദ്ര തുഖമുഖത്തുനിന്നും ഡിആർഐ സംഘം (ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) 500 കോടി രൂപയോളം വിലമതിക്കുന്ന 56 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു.
ഒരു വിദേശരാജ്യത്തുനിന്നും ഏതാനുംനാളുകൾക്കുമുന്പെത്തിച്ച കണ്ടെയ്നർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണു മയക്കുമരുന്നു കണ്ടെത്തിയത്.
കഴിഞ്ഞമാസം കച്ച് ജില്ലയിലെ മറ്റൊരു തുറമുഖമായ കണ്ട്ലയിൽ നിന്ന് 1,300 കോടിരൂപ വിലവരുന്ന 260 കിലോ ഹെറോയിൻ ഡിആർഐ സംഘം പിടികൂടിയിരുന്നു. ഇതിനും ഏതാനുംദിവസം മുന്പ് അമ്രേലി ജില്ലയിലെ പിപ്പാവ് തുറമുഖത്തുനിന്ന് 90 കിലോ ഹെറോയിനും പിടിച്ചെടുത്തു.
ഇറാനിൽ നിന്ന് എത്തിച്ചവയാണ് ഇതെന്നു പിന്നീട് കണ്ടെത്തി. 2021 സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിൽ നിന്ന് ഏകദേശം 21,000 കോടിയോളം രൂപ വിലവരുന്ന 3,000 കിലോ ലഹരിമരുന്നും പിടികൂടിയിരുന്നു.
ഒരു വിദേശരാജ്യത്തുനിന്നും ഏതാനുംനാളുകൾക്കുമുന്പെത്തിച്ച കണ്ടെയ്നർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണു മയക്കുമരുന്നു കണ്ടെത്തിയത്.
കഴിഞ്ഞമാസം കച്ച് ജില്ലയിലെ മറ്റൊരു തുറമുഖമായ കണ്ട്ലയിൽ നിന്ന് 1,300 കോടിരൂപ വിലവരുന്ന 260 കിലോ ഹെറോയിൻ ഡിആർഐ സംഘം പിടികൂടിയിരുന്നു. ഇതിനും ഏതാനുംദിവസം മുന്പ് അമ്രേലി ജില്ലയിലെ പിപ്പാവ് തുറമുഖത്തുനിന്ന് 90 കിലോ ഹെറോയിനും പിടിച്ചെടുത്തു.
ഇറാനിൽ നിന്ന് എത്തിച്ചവയാണ് ഇതെന്നു പിന്നീട് കണ്ടെത്തി. 2021 സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിൽ നിന്ന് ഏകദേശം 21,000 കോടിയോളം രൂപ വിലവരുന്ന 3,000 കിലോ ലഹരിമരുന്നും പിടികൂടിയിരുന്നു.