ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വിവേചനരഹിതമായി കാട്ടുപന്നികളെ കൊല്ലുന്നതു പരിസ്ഥിതി സന്തുലനം തകരാറിലാക്കും.
പ്രകൃതിയിലെ ആവാസ വ്യവസ്ഥയ്ക്കു കോട്ടമുണ്ടാക്കാത്ത രീതിയിൽ സംസ്ഥാനങ്ങൾ കാട്ടുപന്നിശല്യം കൈകാര്യം ചെയ്യണം. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം അപകടകാരികളെന്ന് കണ്ടെത്തുന്ന മൃഗങ്ങളെ വേട്ടയാടുന്നതിന് സംസ്ഥാനങ്ങളുടെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്.
ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാൽ കാട്ടുപന്നികളെ അനിയന്ത്രിതമായി കൊന്നൊടുക്കുന്നതിനു കാരണമാകും. മാംസഭോജികളായ വന്യജീവികളുടെ ആഹാരമായതിനാൽ കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
വന്യജീവി ശല്യം കൂടുതലായുള്ള ഇടങ്ങളിൽ വനം-വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സഹായം തേടാം.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിൽ പിന്തുടരേണ്ട മാർഗനിർദേശങ്ങളും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കേന്ദ്ര മാർഗനിർദേശങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ലോക്സഭാംഗം കെ. മുരളീധരന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
പ്രകൃതിയിലെ ആവാസ വ്യവസ്ഥയ്ക്കു കോട്ടമുണ്ടാക്കാത്ത രീതിയിൽ സംസ്ഥാനങ്ങൾ കാട്ടുപന്നിശല്യം കൈകാര്യം ചെയ്യണം. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം അപകടകാരികളെന്ന് കണ്ടെത്തുന്ന മൃഗങ്ങളെ വേട്ടയാടുന്നതിന് സംസ്ഥാനങ്ങളുടെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്.
ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാൽ കാട്ടുപന്നികളെ അനിയന്ത്രിതമായി കൊന്നൊടുക്കുന്നതിനു കാരണമാകും. മാംസഭോജികളായ വന്യജീവികളുടെ ആഹാരമായതിനാൽ കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
വന്യജീവി ശല്യം കൂടുതലായുള്ള ഇടങ്ങളിൽ വനം-വന്യജീവി സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സഹായം തേടാം.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിൽ പിന്തുടരേണ്ട മാർഗനിർദേശങ്ങളും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കേന്ദ്ര മാർഗനിർദേശങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ലോക്സഭാംഗം കെ. മുരളീധരന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.