സെബി മാത്യു
ന്യൂഡൽഹി: രണ്ടുവർഷത്തെ ആഭ്യന്തരകലഹത്തിനു ശേഷം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ കോണ്‍ഗ്രസ് വിട്ടു. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കപിൽ സിബൽ പാർട്ടിവിട്ടെന്ന വാർത്ത വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചീമുട്ടയും തക്കാളിയും എറിഞ്ഞു പ്രതിഷേധിച്ചു.
രാജ്യസഭയിലേക്കു വീണ്ടും പോകണമെന്നും പിന്തുണയ്ക്കണമെന്നും അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു. 30 വർഷത്തെ കോണ്‍ഗ്രസ് പ്രവർത്തനത്തിനു ശേഷം പുറത്തിറങ്ങാനും സ്വതന്ത്രനായി പ്രവർത്തിക്കാനുമുള്ള സമയമാണിത്. ഒരു വേദിയിലും കോണ്‍ഗ്രസിനെതിരേ സംസാരിക്കില്ല. മറ്റു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. മാത്രമല്ല, ഉത്തർപ്രദേശുമായി തങ്ങൾക്കു വളരെ നല്ല ബന്ധമാണുള്ളതെന്നു തന്റെ പത്നിയും പറയാറുണ്ടെന്നും കപിൽ സിബൽ പ്രതികരിച്ചു.
കപിൽ സിബലിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും പുതിയ സ്ഥലത്ത് സമാധാനം കണ്ടെത്താൻ കഴിയട്ടെ എന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിലേക്ക് ആളുകൾ വരികയും പോകുകയും ചെയ്യും.
അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. രാജ്യസഭയിലേക്ക് തങ്ങൾ തെരഞ്ഞെടുത്ത ആദ്യ വ്യക്തിയാണ് കപിൽ സിബൽ. മറ്റു രണ്ടു പേരുകളും ഉടൻ പ്രഖ്യാപിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ന്യൂഡൽഹി: രണ്ടുവർഷത്തെ ആഭ്യന്തരകലഹത്തിനു ശേഷം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ കോണ്‍ഗ്രസ് വിട്ടു. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കപിൽ സിബൽ പാർട്ടിവിട്ടെന്ന വാർത്ത വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചീമുട്ടയും തക്കാളിയും എറിഞ്ഞു പ്രതിഷേധിച്ചു.
രാജ്യസഭയിലേക്കു വീണ്ടും പോകണമെന്നും പിന്തുണയ്ക്കണമെന്നും അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു. 30 വർഷത്തെ കോണ്‍ഗ്രസ് പ്രവർത്തനത്തിനു ശേഷം പുറത്തിറങ്ങാനും സ്വതന്ത്രനായി പ്രവർത്തിക്കാനുമുള്ള സമയമാണിത്. ഒരു വേദിയിലും കോണ്‍ഗ്രസിനെതിരേ സംസാരിക്കില്ല. മറ്റു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. മാത്രമല്ല, ഉത്തർപ്രദേശുമായി തങ്ങൾക്കു വളരെ നല്ല ബന്ധമാണുള്ളതെന്നു തന്റെ പത്നിയും പറയാറുണ്ടെന്നും കപിൽ സിബൽ പ്രതികരിച്ചു.
കപിൽ സിബലിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും പുതിയ സ്ഥലത്ത് സമാധാനം കണ്ടെത്താൻ കഴിയട്ടെ എന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിലേക്ക് ആളുകൾ വരികയും പോകുകയും ചെയ്യും.
അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. രാജ്യസഭയിലേക്ക് തങ്ങൾ തെരഞ്ഞെടുത്ത ആദ്യ വ്യക്തിയാണ് കപിൽ സിബൽ. മറ്റു രണ്ടു പേരുകളും ഉടൻ പ്രഖ്യാപിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.