രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികളോടുള്ള പോലീസ് പെരുമാറ്റം മനുഷ്യത്വപരമായിരിക്കണമെന്ന് സുപ്രീംകോടതി. ലൈംഗികത്തൊഴിലാളികളെ പോലീസ് ശാരീരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.
മാധ്യമങ്ങളിൽ വാർത്തകൾ നൽകുന്പോൾ ലൈംഗിക തൊഴിലാളികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണെന്നും ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
എല്ലാവർക്കും അർഹമായ അടിസ്ഥാന അന്തസിനും മര്യാദയ്ക്കും ലൈംഗികത്തൊഴിലാളികളും അർഹരാണ്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രതിച്ഛായയുടെ ഭാരം അവർ വഹിക്കേണ്ടതില്ല.
മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതിന് താത്പര്യമില്ലാത്തവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ തുടരാൻ താത്്പര്യപെടുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉറപ്പു വരുത്തുന്നതിനുമായി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ 2016ൽ രൂപീകരിച്ച പാനൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണം ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നെങ്കിലും റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് ഭരണഘടന അനുശാസിക്കുന്ന പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് സുപ്രീംകോടതി ലൈംഗികത്തൊഴിലാളികളുടെ സുരക്ഷയും അന്തസും ഉറപ്പു വരുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികളോടുള്ള പോലീസ് പെരുമാറ്റം മനുഷ്യത്വപരമായിരിക്കണമെന്ന് സുപ്രീംകോടതി. ലൈംഗികത്തൊഴിലാളികളെ പോലീസ് ശാരീരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.
മാധ്യമങ്ങളിൽ വാർത്തകൾ നൽകുന്പോൾ ലൈംഗിക തൊഴിലാളികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണെന്നും ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
എല്ലാവർക്കും അർഹമായ അടിസ്ഥാന അന്തസിനും മര്യാദയ്ക്കും ലൈംഗികത്തൊഴിലാളികളും അർഹരാണ്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രതിച്ഛായയുടെ ഭാരം അവർ വഹിക്കേണ്ടതില്ല.
മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതിന് താത്പര്യമില്ലാത്തവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ തുടരാൻ താത്്പര്യപെടുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉറപ്പു വരുത്തുന്നതിനുമായി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ 2016ൽ രൂപീകരിച്ച പാനൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണം ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നെങ്കിലും റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് ഭരണഘടന അനുശാസിക്കുന്ന പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് സുപ്രീംകോടതി ലൈംഗികത്തൊഴിലാളികളുടെ സുരക്ഷയും അന്തസും ഉറപ്പു വരുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.