രാമേശ്വരം: മൂന്നുദിവസംമുന്പ് കാണാതായ മത്സ്യത്തൊഴിലാളി സ്ത്രീ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ. വടക്കാട് തീരത്തുപോയ സ്ത്രീയുടെ മൃതദേഹം ചെമ്മീൻ ഫാക്ടറിക്കുസമീപത്ത് പാതി കരിഞ്ഞനിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒഡീഷയിൽനിന്നെത്തിയ ചെമ്മീൻ ഫാമിലെ തൊഴിലാളികളായ ആറുപേരെ രാമേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
അക്രമാസക്തരായ മത്സ്യത്തൊഴിലാളികൾ ചെമ്മീൻ ഫാം അടിച്ചുതകർത്തു. പ്രതിഷേധം വ്യാപിച്ചതോടെ സേരൻകോട്ടൈ, ധനുഷ്കോടി, പാന്പൻ, മുകുന്ദരായപുരം, നടരാജപുരം, കാരയ്യൂർ, രാമകൃഷ്ണപുരം എന്നിവിടങ്ങളിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികൾ രാമേശ്വരം-പാന്പൻപാത ഉപരോധിച്ചു. മൃതദേഹം രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
കേസുമായി ബന്ധപ്പെട്ട് ഒഡീഷയിൽനിന്നെത്തിയ ചെമ്മീൻ ഫാമിലെ തൊഴിലാളികളായ ആറുപേരെ രാമേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
അക്രമാസക്തരായ മത്സ്യത്തൊഴിലാളികൾ ചെമ്മീൻ ഫാം അടിച്ചുതകർത്തു. പ്രതിഷേധം വ്യാപിച്ചതോടെ സേരൻകോട്ടൈ, ധനുഷ്കോടി, പാന്പൻ, മുകുന്ദരായപുരം, നടരാജപുരം, കാരയ്യൂർ, രാമകൃഷ്ണപുരം എന്നിവിടങ്ങളിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികൾ രാമേശ്വരം-പാന്പൻപാത ഉപരോധിച്ചു. മൃതദേഹം രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.