മുംബൈ: മുംബൈ സ്ഫോടന പരന്പരയുൾപ്പെടെ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുള്ള അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിൽ കഴിയുന്നതായി മൊഴി. ഇന്ത്യയിലെ ബന്ധുക്കൾക്ക് എല്ലാ മാസവും ദാവൂദ് പത്തു ലക്ഷം രൂപ വീതം നൽകുന്നുണ്ടെന്നും മൊഴിയിലുണ്ട്.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരേയുള്ള പണത്തട്ടിപ്പുകേസിലെ സാക്ഷികളായ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ പാർക്കർ ഖാലിദ് ഉസ്മാൻ ഷെയ്ക്ക് എന്നിവരാണ് ഇത്തരത്തിൽ മൊഴി നൽകിയത്.
എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന എൻസിപി നേതാവായ മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരി 23 നാണ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരേയുള്ള പണത്തട്ടിപ്പുകേസിലെ സാക്ഷികളായ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ പാർക്കർ ഖാലിദ് ഉസ്മാൻ ഷെയ്ക്ക് എന്നിവരാണ് ഇത്തരത്തിൽ മൊഴി നൽകിയത്.
എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന എൻസിപി നേതാവായ മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരി 23 നാണ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.