ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ അടക്കം പാർട്ടികളിൽ പങ്കെടുത്തതിൽ ബ്രിട്ടീഷ് ജനതയോട് വീണ്ടും മാപ്പു ചോദിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. എന്നാൽ രാജിവയ്ക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ബ്രിട്ടീഷ് ഭരണതലപ്പത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച കാബിനറ്റ് ഓഫീസിലെ സെക്കൻഡ്് പെർമനന്റ് ഓഫീസർ സ്യൂ ഗ്രേയുടെ റിപ്പോർട്ടിന്റെ പൂർണരൂം പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് നടന്ന സംഭവങ്ങളിൽ പോലീസ് പ്രധാനമന്ത്രി ജോൺസൻ, പത്നി കാരി സൈമണ്ട്സ്, ഇന്ത്യൻ വംശജനായ ചാൻസലർ(ധനമന്ത്രി) ഋഷി സുനാക് അടക്കമുള്ളവരിൽനിന്നു പിഴ ഈടാക്കിയിരുന്നു.
പല പാർട്ടികളും അനുവദിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സ്യൂ ഗ്രേയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരാണ് ചട്ടലംഘനങ്ങളുടെ ഉത്തരവാദികൾ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം നടന്ന പാർട്ടികളിൽ നേതൃത്വത്തിന്റെ പരാജയം വ്യക്തമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് ഭരണതലപ്പത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച കാബിനറ്റ് ഓഫീസിലെ സെക്കൻഡ്് പെർമനന്റ് ഓഫീസർ സ്യൂ ഗ്രേയുടെ റിപ്പോർട്ടിന്റെ പൂർണരൂം പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് നടന്ന സംഭവങ്ങളിൽ പോലീസ് പ്രധാനമന്ത്രി ജോൺസൻ, പത്നി കാരി സൈമണ്ട്സ്, ഇന്ത്യൻ വംശജനായ ചാൻസലർ(ധനമന്ത്രി) ഋഷി സുനാക് അടക്കമുള്ളവരിൽനിന്നു പിഴ ഈടാക്കിയിരുന്നു.
പല പാർട്ടികളും അനുവദിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സ്യൂ ഗ്രേയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരാണ് ചട്ടലംഘനങ്ങളുടെ ഉത്തരവാദികൾ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം നടന്ന പാർട്ടികളിൽ നേതൃത്വത്തിന്റെ പരാജയം വ്യക്തമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.