ടോക്കിയോ: സുരക്ഷാ-സാങ്കേതികവിദ്യ വിഷയങ്ങളിൽ കൂടുതൽ പങ്കാളിത്തത്തിന് ഇന്ത്യ-യുഎസ് ധാരണ.
ഇരുരാജ്യങ്ങളുടെയും മുൻനിര രഹസ്യാന്വേഷണ ഏജൻസികൾ തമ്മിൽ പുതുയുഗ സാങ്കേതികവിദ്യകളുടെ സഹകരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
ഇന്ത്യ-യുഎസ് ബന്ധത്തെ "വിശ്വാസ്യതയുടെ പങ്കാളിത്തം’എന്നു വിശേഷിപ്പിച്ച മോദി, ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കുംവേണ്ടി ഈ ബന്ധം തുടരുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. സുരക്ഷയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഏറെക്കുറെ സമാനമായ താത്പര്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ നിക്ഷേപം നടത്താൻ യുഎസ് വ്യവസായികളെ പ്രധാനമന്ത്രി ക്ഷണിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയുടെ വ്യാപ്തി വർധിക്കുന്നുണ്ടെങ്കിലും ഇവ ഇപ്പോഴും പരിധിയുടെ ഏറെ താഴെയാണെന്നു പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധത്തിനു കൂടിക്കാഴ്ച കരുത്തു പകർന്നതായി വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇന്ത്യയും അമേരിക്കയും ഉൾപ്പെടുന്ന ബയോമെഡിക്കൽ ഗവേഷണ പദ്ധതിയായ വാക്സിൻ ആക്ഷൻ പ്രോഗ്രാം (വിഎപി) 2027 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതു നിർണായക നീക്കമായി. ബഹറിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നാവികസേനയിൽ ഇന്ത്യയും അംഗമാകുമെന്നു ബൈഡൻ-മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ വൈറ്റ് ഹൗസ് അറിയിച്ചു.
കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്ത്യ-യുഎസ് ഇനിഷ്യേറ്റീവ് ഓണ് ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (ഐസെറ്റ്) സംബന്ധിച്ച് ഇരുരാജ്യങ്ങളും പ്രഖ്യാപനം നടത്തി. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാസമിതികളാണ് ഈ സംരംഭത്തിനു നേതൃത്വം നൽകുന്നത്. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, 5 ജി, 6 ജി, ബയോടെക്, ബഹിരാകാശം, സെമി കണ്ടക്ടർ എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും.
ഇന്ത്യയുടെ ടെക്നോളജി ഇന്നവേഷൻ ഹബ്ബിൽ അമേരിക്ക പങ്കാളിയാകും. 25 സംയുക്ത ഗവേഷണ പ്രോജക്ടുകൾക്ക് ഈ വർഷം അമേരിക്ക സഹായം നൽകും.
നിർമിത ബുദ്ധി, ഡേറ്റ സയൻസ്, ആരോഗ്യം, കാലാവസ്ഥ എന്നിവയിലാണ് ഈ ഗവേഷണങ്ങൾ.
ഇരുരാജ്യങ്ങളുടെയും മുൻനിര രഹസ്യാന്വേഷണ ഏജൻസികൾ തമ്മിൽ പുതുയുഗ സാങ്കേതികവിദ്യകളുടെ സഹകരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
ഇന്ത്യ-യുഎസ് ബന്ധത്തെ "വിശ്വാസ്യതയുടെ പങ്കാളിത്തം’എന്നു വിശേഷിപ്പിച്ച മോദി, ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കുംവേണ്ടി ഈ ബന്ധം തുടരുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. സുരക്ഷയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഏറെക്കുറെ സമാനമായ താത്പര്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ നിക്ഷേപം നടത്താൻ യുഎസ് വ്യവസായികളെ പ്രധാനമന്ത്രി ക്ഷണിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയുടെ വ്യാപ്തി വർധിക്കുന്നുണ്ടെങ്കിലും ഇവ ഇപ്പോഴും പരിധിയുടെ ഏറെ താഴെയാണെന്നു പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധത്തിനു കൂടിക്കാഴ്ച കരുത്തു പകർന്നതായി വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇന്ത്യയും അമേരിക്കയും ഉൾപ്പെടുന്ന ബയോമെഡിക്കൽ ഗവേഷണ പദ്ധതിയായ വാക്സിൻ ആക്ഷൻ പ്രോഗ്രാം (വിഎപി) 2027 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതു നിർണായക നീക്കമായി. ബഹറിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നാവികസേനയിൽ ഇന്ത്യയും അംഗമാകുമെന്നു ബൈഡൻ-മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ വൈറ്റ് ഹൗസ് അറിയിച്ചു.
കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്ത്യ-യുഎസ് ഇനിഷ്യേറ്റീവ് ഓണ് ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (ഐസെറ്റ്) സംബന്ധിച്ച് ഇരുരാജ്യങ്ങളും പ്രഖ്യാപനം നടത്തി. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാസമിതികളാണ് ഈ സംരംഭത്തിനു നേതൃത്വം നൽകുന്നത്. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, 5 ജി, 6 ജി, ബയോടെക്, ബഹിരാകാശം, സെമി കണ്ടക്ടർ എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും.
ഇന്ത്യയുടെ ടെക്നോളജി ഇന്നവേഷൻ ഹബ്ബിൽ അമേരിക്ക പങ്കാളിയാകും. 25 സംയുക്ത ഗവേഷണ പ്രോജക്ടുകൾക്ക് ഈ വർഷം അമേരിക്ക സഹായം നൽകും.
നിർമിത ബുദ്ധി, ഡേറ്റ സയൻസ്, ആരോഗ്യം, കാലാവസ്ഥ എന്നിവയിലാണ് ഈ ഗവേഷണങ്ങൾ.