ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള നേതാക്കൾ ജപ്പാനിൽ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കവേ ജപ്പാൻ കടലിൽ ചൈന-റഷ്യ വ്യോമാഭ്യാസം.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് സഖ്യത്തിന്റെ രൂപീകരണ തന്നെ ഇന്തോ-ചൈനാ മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കുകയെന്നതാണ്.
ഇന്നലെ രാവിലെ നടന്ന സംയുക്ത അഭ്യാസത്തിൽ ബോംബറുകൾ അടക്കം റഷ്യയുടെ നാലും ചൈനയുടെ രണ്ടും യുദ്ധവിമാനങ്ങൾ പങ്കെടുത്തതായാണു റിപ്പോർട്ട്. ഈ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിക്ക് അടുത്തെത്തിയെന്നു ദക്ഷിണകൊറിയ അറിയിച്ചു.
വാർഷിക സൈനിക സഹകരണ പദ്ധതിയുടെ ഭാഗമായി നടന്ന സംയുക്ത ആകാശ പട്രോളിംഗ് ആയിരുന്നു ഇതെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ജപ്പാൻ കടൽ, കിഴക്കൻ ചൈനാക്കടൽ, പടിഞ്ഞാറൻ പസഫിക് സമുദ്രം എന്നിവയ്ക്കു മുകളിലൂടെ വിമാനങ്ങൾ പറന്നു.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം ചൈനയുമായി നടത്തുന്ന ആദ്യ സൈനികാഭ്യാസമാണിത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെയും റഷ്യയുടെയും സൗഹൃദത്തിൽ ഉടവു തട്ടിയിട്ടില്ലെന്ന വ്യക്തമായ സൂചന അഭ്യാസം നല്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് സഖ്യത്തിന്റെ രൂപീകരണ തന്നെ ഇന്തോ-ചൈനാ മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കുകയെന്നതാണ്.
ഇന്നലെ രാവിലെ നടന്ന സംയുക്ത അഭ്യാസത്തിൽ ബോംബറുകൾ അടക്കം റഷ്യയുടെ നാലും ചൈനയുടെ രണ്ടും യുദ്ധവിമാനങ്ങൾ പങ്കെടുത്തതായാണു റിപ്പോർട്ട്. ഈ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിക്ക് അടുത്തെത്തിയെന്നു ദക്ഷിണകൊറിയ അറിയിച്ചു.
വാർഷിക സൈനിക സഹകരണ പദ്ധതിയുടെ ഭാഗമായി നടന്ന സംയുക്ത ആകാശ പട്രോളിംഗ് ആയിരുന്നു ഇതെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ജപ്പാൻ കടൽ, കിഴക്കൻ ചൈനാക്കടൽ, പടിഞ്ഞാറൻ പസഫിക് സമുദ്രം എന്നിവയ്ക്കു മുകളിലൂടെ വിമാനങ്ങൾ പറന്നു.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം ചൈനയുമായി നടത്തുന്ന ആദ്യ സൈനികാഭ്യാസമാണിത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെയും റഷ്യയുടെയും സൗഹൃദത്തിൽ ഉടവു തട്ടിയിട്ടില്ലെന്ന വ്യക്തമായ സൂചന അഭ്യാസം നല്കുന്നതായി വിലയിരുത്തപ്പെടുന്നു.