ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് തർക്കവുമായി ബന്ധപ്പെട്ട് ഏതു ഹർജിയിൽ ആദ്യം വാദം കേൾക്കണമെന്നതിൽ വാരാണസി ജില്ലാ കോടതി ഇന്നു തീരുമാനമെടുക്കും.
സർവേ റിപ്പോർട്ടിന്മേൽ ആദ്യം വാദം കേൾക്കണമെന്നും തർക്കപ്രദേശത്ത് പൂജയും പ്രാർഥനയും അനുവദിക്കണമെന്നുമാണ് ഹർജി നൽകിയ അഞ്ച് സ്ത്രീകൾ ആവശ്യപ്പെടുന്നത് എന്നാൽ, ഈ ഹർജി നിലനിൽക്കില്ലെന്ന തങ്ങളുടെ അപേക്ഷയിൽ വാദം കേൾക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാരാണസിയിലെ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് ജ്ഞാൻവാപി മസ്ജിദ് വിഷയം ഇന്നലെ പരിഗണിച്ചത്.
തർക്ക പ്രദേശത്ത് പൂജയും പ്രാർഥനയും അനുവദിക്കണമെന്ന ഹർജികൾ തുടങ്ങി സർവേയ്ക്കെതിരായ അപേക്ഷകൾ വരെ കോടതിക്കു മുന്നിലുണ്ട്. ഇന്നലെ മുക്കാൽ മണിക്കൂറോളം വാദം കേട്ട ശേഷം ഇന്ന് ഉത്തരവു പറയാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഭിഭാഷകർക്കും കക്ഷികൾക്കും മാത്രമായിരുന്നു ജില്ലാ കോടതിക്കുള്ളിലേക്ക് ഇന്നലെ പ്രവേശനം അനുവദിച്ചത്. മാധ്യമങ്ങളെയും വിലക്കിയിരുന്നു. അതിനിടെ, കുത്തബ് മിനാറിൽ ഖനനം നടത്തണമെന്ന ഹർജിയും ഡൽഹി സാകേത് കോടതി ഇന്നു പരിഗണിക്കും.
ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തബ് മിനാർ സ്ഥിതി ചെയ്യുന്നതെന്നാണ് ആരോപണം.
സർവേ റിപ്പോർട്ടിന്മേൽ ആദ്യം വാദം കേൾക്കണമെന്നും തർക്കപ്രദേശത്ത് പൂജയും പ്രാർഥനയും അനുവദിക്കണമെന്നുമാണ് ഹർജി നൽകിയ അഞ്ച് സ്ത്രീകൾ ആവശ്യപ്പെടുന്നത് എന്നാൽ, ഈ ഹർജി നിലനിൽക്കില്ലെന്ന തങ്ങളുടെ അപേക്ഷയിൽ വാദം കേൾക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാരാണസിയിലെ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് ജ്ഞാൻവാപി മസ്ജിദ് വിഷയം ഇന്നലെ പരിഗണിച്ചത്.
തർക്ക പ്രദേശത്ത് പൂജയും പ്രാർഥനയും അനുവദിക്കണമെന്ന ഹർജികൾ തുടങ്ങി സർവേയ്ക്കെതിരായ അപേക്ഷകൾ വരെ കോടതിക്കു മുന്നിലുണ്ട്. ഇന്നലെ മുക്കാൽ മണിക്കൂറോളം വാദം കേട്ട ശേഷം ഇന്ന് ഉത്തരവു പറയാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഭിഭാഷകർക്കും കക്ഷികൾക്കും മാത്രമായിരുന്നു ജില്ലാ കോടതിക്കുള്ളിലേക്ക് ഇന്നലെ പ്രവേശനം അനുവദിച്ചത്. മാധ്യമങ്ങളെയും വിലക്കിയിരുന്നു. അതിനിടെ, കുത്തബ് മിനാറിൽ ഖനനം നടത്തണമെന്ന ഹർജിയും ഡൽഹി സാകേത് കോടതി ഇന്നു പരിഗണിക്കും.
ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തബ് മിനാർ സ്ഥിതി ചെയ്യുന്നതെന്നാണ് ആരോപണം.