കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോത്താബയ രാജപക്സെയുടെ ചിറകരിയാനായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനാ ഭേദഗതിബിൽ മന്ത്രിസഭ പരിഗണിച്ചില്ല.
ഭരണഘടനയുടെ 21-ാം ഭേദഗതി ഇന്നു മന്ത്രിസഭ പരിഗണിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഭരണകക്ഷിയായ എസ്എൽപിപി അംഗങ്ങൾ എതിർക്കുകയായിരുന്നു.
ഇപ്പോഴത്തെ രൂപത്തിൽ ബിൽ ഇനി മന്ത്രിസഭയുടെ മുന്പാകെ എത്തുകയില്ല എന്നു വ്യക്തമായി. കാബിനറ്റ് പരിഗണിക്കുംമുന്പേ അറ്റോർണി ജനറലിന്റെ അംഗീകാരം വാങ്ങണമെന്നാണു എതിർപ്പുയർത്തിയ ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടത്.
പ്രസിഡന്റിന് അനിയന്ത്രിതമായി അധികാരങ്ങൾ ഉറപ്പാക്കുന്ന ഭരണഘടനയുടെ 20 എ റദ്ദാക്കാനാണ് 21-ാം ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പാർലമെന്റിന് പരമാധികാരം നൽകുന്ന 19-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കിയാണ് പ്രസിഡന്റ് ഗോത്താബയ രാജപക്സെ 20 എ ഭേദഗതി കൊണ്ടുവന്നത്.
ഭരണഘടനയിലെ ഭേദഗതി സംബന്ധിച്ച് ഗോത്താബയയുമായി ധാരണയായ ശേഷമാണു കഴിഞ്ഞ 12 നു പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേറ്റത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്പോഴും ഭരണഘടനാ ഭേദഗതിയെക്കുറിച്ച് അദ്ദേഹം സൂചന നൽകിയിരുന്നു.
അതിനിടെ എട്ട് മന്ത്രിമാരെക്കൂടി പ്രസിഡന്റ് ഗോത്താബയ രാജപക്സെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. എന്നാൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്ത് ധനമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.
ഭരണഘടനയുടെ 21-ാം ഭേദഗതി ഇന്നു മന്ത്രിസഭ പരിഗണിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഭരണകക്ഷിയായ എസ്എൽപിപി അംഗങ്ങൾ എതിർക്കുകയായിരുന്നു.
ഇപ്പോഴത്തെ രൂപത്തിൽ ബിൽ ഇനി മന്ത്രിസഭയുടെ മുന്പാകെ എത്തുകയില്ല എന്നു വ്യക്തമായി. കാബിനറ്റ് പരിഗണിക്കുംമുന്പേ അറ്റോർണി ജനറലിന്റെ അംഗീകാരം വാങ്ങണമെന്നാണു എതിർപ്പുയർത്തിയ ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടത്.
പ്രസിഡന്റിന് അനിയന്ത്രിതമായി അധികാരങ്ങൾ ഉറപ്പാക്കുന്ന ഭരണഘടനയുടെ 20 എ റദ്ദാക്കാനാണ് 21-ാം ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പാർലമെന്റിന് പരമാധികാരം നൽകുന്ന 19-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കിയാണ് പ്രസിഡന്റ് ഗോത്താബയ രാജപക്സെ 20 എ ഭേദഗതി കൊണ്ടുവന്നത്.
ഭരണഘടനയിലെ ഭേദഗതി സംബന്ധിച്ച് ഗോത്താബയയുമായി ധാരണയായ ശേഷമാണു കഴിഞ്ഞ 12 നു പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേറ്റത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്പോഴും ഭരണഘടനാ ഭേദഗതിയെക്കുറിച്ച് അദ്ദേഹം സൂചന നൽകിയിരുന്നു.
അതിനിടെ എട്ട് മന്ത്രിമാരെക്കൂടി പ്രസിഡന്റ് ഗോത്താബയ രാജപക്സെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. എന്നാൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്ത് ധനമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.