ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന രണ്ടാമത് വ്യക്തിഗത ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരുമായും ചർച്ചകൾ നടത്തും.
ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതൽ ചർച്ചകൾ നടത്തും. ഇന്ത്യ-ജപ്പാൻ പ്രത്യേക ആഗോള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി സംസാരിക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്നങ്ങളെക്കുറിച്ചും ക്വാഡ് രാജ്യങ്ങളുമായി ചർച്ച നടത്തും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാന്പത്തിക സഹകരണം പ്രധാനമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ രംഗത്ത് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനിലെ 40,000ത്തിൽ അധികം വരുന്ന ഇന്ത്യൻ പ്രവാസികളുമായും മോദി കൂടിക്കാഴ്ച നടത്തും.
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ് പങ്കെടുക്കുന്ന ആദ്യ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെ കീഴിൽ ബഹുമുഖ സഹകരണത്തിനുള്ള ചർച്ചകൾ ഉണ്ടാകും. ടോക്കിയോയിൽ ചെലവഴിക്കുന്ന 40 മണിക്കൂറിൽ മൂന്ന് ലോക നേതാക്കൾ, ജപ്പാനിലെ 36 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, പ്രവാസി ഇന്ത്യക്കാർ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതൽ ചർച്ചകൾ നടത്തും. ഇന്ത്യ-ജപ്പാൻ പ്രത്യേക ആഗോള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി സംസാരിക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്നങ്ങളെക്കുറിച്ചും ക്വാഡ് രാജ്യങ്ങളുമായി ചർച്ച നടത്തും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാന്പത്തിക സഹകരണം പ്രധാനമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ രംഗത്ത് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനിലെ 40,000ത്തിൽ അധികം വരുന്ന ഇന്ത്യൻ പ്രവാസികളുമായും മോദി കൂടിക്കാഴ്ച നടത്തും.
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ് പങ്കെടുക്കുന്ന ആദ്യ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെ കീഴിൽ ബഹുമുഖ സഹകരണത്തിനുള്ള ചർച്ചകൾ ഉണ്ടാകും. ടോക്കിയോയിൽ ചെലവഴിക്കുന്ന 40 മണിക്കൂറിൽ മൂന്ന് ലോക നേതാക്കൾ, ജപ്പാനിലെ 36 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, പ്രവാസി ഇന്ത്യക്കാർ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.