കീവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ചൊവ്വാഴ്ച നാലാംമാസത്തിലേക്കു പ്രവേശിക്കാനിരിക്കെ ആയിരങ്ങളെ കൊന്നൊടുക്കിയ യുദ്ധം അവസാനിക്കാനുള്ള സൂചനകൾ ഉരുത്തിരിയുന്നില്ല. കീവിൽനിന്നു പിൻവാങ്ങിയ റഷ്യൻസേന യുക്രെയ്ന്റെ കിഴക്ക്, തെക്കൻ മേഖലയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുക്രെയ്ൻ സേനാകേന്ദ്രങ്ങളും ആയുധസംഭരണ സംവിധാനങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം തുടരുകയാണെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മൂന്ന് കമാൻഡോ പോസ്റ്റുകളിൽ മിസൈൽ ആക്രമണം നടത്തി. ഡോണ്ബാസിലെ നാല് ആയുധസംഭരണകേന്ദ്രങ്ങൾ തകർത്തുവെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
റഷ്യ ആക്രമണം കടുപ്പിക്കുകയാണെങ്കിലും വെടിനിർത്തലിനില്ലെന്നു യുക്രെയ്ൻ വ്യക്തമാക്കി. നയതന്ത്രനീക്കത്തിലൂടെ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ എന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. മരിയുപോളിൽ നടപ്പാക്കിയതിനു സമാനമായി ഡോൺബാസിലും എല്ലാ വശവും വളഞ്ഞ് സൈനികരെ ബന്ദിയാക്കാൻ റഷ്യ ശ്രമിക്കുകയാണെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. മേഖലയിലെ തീർത്തും ബുദ്ധിമുട്ടേറിയതാണെന്നും സെലൻസ്കി സ്ഥിരീകരിച്ചു.
അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുനിർമാണശാലയിൽ കീഴടങ്ങിയ 2500 ഓളം യുക്രെയ്ൻ സൈനികരുടെ ഭാവിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഉരുക്കുനിർമാണ ശാലയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായി റഷ്യ കഴിഞ്ഞദിവസമാണു പ്രഖ്യാപിച്ചത്. മാസങ്ങളായി യുക്രെയ്ൻ സേനയുടെ മേഖലയിലെ ചെറുത്തുനിൽപ്പ് ഉരുക്കുനിർമാണശാല കേന്ദ്രീകരിച്ചായിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ നഗരത്തിൽ കൊല്ലപ്പെട്ടതായാണു കണക്കാക്കപ്പെടുന്നത്. അസോവ്സ്റ്റാൾ ഉരുക്കുശാലയിൽനിന്നു പുറത്തുവന്ന സൈനികരെ ചോദ്യംചെയ്യുന്നതിന്റെ വീഡിയോ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. 2439 സൈനികർ കീഴടങ്ങിയെന്നാണു റഷ്യയുടെ ഒൗദ്യോഗികഭാഷ്യം.
യുദ്ധത്തടവുകാർക്കുള്ള അവകാശങ്ങൾ നൽകി ഇവരെ തിരിച്ചയയ്ക്കണമെന്നു ബന്ധുക്കളും മനുഷ്യാവകാശ, നിയമ സംവിധാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. മുഴുവൻ സൈനികരെയും തിരിച്ചെത്തിക്കുംവരെ പോരാട്ടം തുടരുമെന്നു യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെറീഷ്ചുകും പറഞ്ഞു.
പിടിയിലായ സൈനികർ യുദ്ധക്കുറ്റത്തിനു വിചാരണ നേരിടേണ്ടിവരുമെന്നതിൽ തർക്കമില്ലെന്നു റഷ്യൻ അനുകൂല വിമതനേതാവ് ഡെന്നിസ് പുഷ്ലിൻ പറഞ്ഞു. പിടിയിലായ സൈനികരിൽ വിദേശികളും ഉണ്ട്. നവനാസികളായി സൈനികരെ മുദ്രകുത്താനുള്ള ശ്രമങ്ങൾ റഷ്യൻ മാധ്യമങ്ങളും സ്വീകരിക്കുന്നുണ്ട്.
റഷ്യ ആക്രമണം കടുപ്പിക്കുകയാണെങ്കിലും വെടിനിർത്തലിനില്ലെന്നു യുക്രെയ്ൻ വ്യക്തമാക്കി. നയതന്ത്രനീക്കത്തിലൂടെ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ എന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. മരിയുപോളിൽ നടപ്പാക്കിയതിനു സമാനമായി ഡോൺബാസിലും എല്ലാ വശവും വളഞ്ഞ് സൈനികരെ ബന്ദിയാക്കാൻ റഷ്യ ശ്രമിക്കുകയാണെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. മേഖലയിലെ തീർത്തും ബുദ്ധിമുട്ടേറിയതാണെന്നും സെലൻസ്കി സ്ഥിരീകരിച്ചു.
അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുനിർമാണശാലയിൽ കീഴടങ്ങിയ 2500 ഓളം യുക്രെയ്ൻ സൈനികരുടെ ഭാവിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഉരുക്കുനിർമാണ ശാലയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായി റഷ്യ കഴിഞ്ഞദിവസമാണു പ്രഖ്യാപിച്ചത്. മാസങ്ങളായി യുക്രെയ്ൻ സേനയുടെ മേഖലയിലെ ചെറുത്തുനിൽപ്പ് ഉരുക്കുനിർമാണശാല കേന്ദ്രീകരിച്ചായിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ നഗരത്തിൽ കൊല്ലപ്പെട്ടതായാണു കണക്കാക്കപ്പെടുന്നത്. അസോവ്സ്റ്റാൾ ഉരുക്കുശാലയിൽനിന്നു പുറത്തുവന്ന സൈനികരെ ചോദ്യംചെയ്യുന്നതിന്റെ വീഡിയോ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. 2439 സൈനികർ കീഴടങ്ങിയെന്നാണു റഷ്യയുടെ ഒൗദ്യോഗികഭാഷ്യം.
യുദ്ധത്തടവുകാർക്കുള്ള അവകാശങ്ങൾ നൽകി ഇവരെ തിരിച്ചയയ്ക്കണമെന്നു ബന്ധുക്കളും മനുഷ്യാവകാശ, നിയമ സംവിധാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. മുഴുവൻ സൈനികരെയും തിരിച്ചെത്തിക്കുംവരെ പോരാട്ടം തുടരുമെന്നു യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെറീഷ്ചുകും പറഞ്ഞു.
പിടിയിലായ സൈനികർ യുദ്ധക്കുറ്റത്തിനു വിചാരണ നേരിടേണ്ടിവരുമെന്നതിൽ തർക്കമില്ലെന്നു റഷ്യൻ അനുകൂല വിമതനേതാവ് ഡെന്നിസ് പുഷ്ലിൻ പറഞ്ഞു. പിടിയിലായ സൈനികരിൽ വിദേശികളും ഉണ്ട്. നവനാസികളായി സൈനികരെ മുദ്രകുത്താനുള്ള ശ്രമങ്ങൾ റഷ്യൻ മാധ്യമങ്ങളും സ്വീകരിക്കുന്നുണ്ട്.