ഷില്ലോംഗ്: നിർമാണത്തിലിരുന്ന മേഘാലയ നിയമസഭാമന്ദിരത്തിന്റെ 70,000 കിലോ ഗ്രാം ഭാരമുള്ള ഉരുക്കു താഴികക്കുടം തകർന്നുവീണു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ഉത്തർപ്രദേശിലെ യുപിഎൻആർഎൻഎൻഎൽ കന്പനിക്കാണു പുതിയ നിയമസഭാമന്ദിരത്തിന്റെ നിർമാണച്ചുമതല. താഴികക്കുടം താങ്ങാനുള്ള ശേഷി ബീമുകൾക്കില്ലാത്തതിനാലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതെന്ന് സ്ഥലം സന്ദർശിച്ച പിഡബ്ല്യുഡി(ബിൽഡിംഗ്) എക്സിക്യൂട്ടീവ് എൻജിനിയർ റാൻസം സുത്ന പറഞ്ഞു. പുതിയ താഴികക്കുടം നിർമാക്കാൻ എട്ടുമാസത്തോളമെടുക്കുമെന്ന് റാൻസം പറഞ്ഞു.
നിയമസഭാ മന്ദിരത്തിന്റെ രൂപകല്പനയ്ക്ക് ഐഐടി-റൂർക്കിയുടെ അനുമതിയുണ്ടായിരുന്നതായി നിയമസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. 177.7 കോടി രൂപ ചെലവിൽ 2019 ജൂണിൽ നിർമാണം ആരംഭിച്ച കെട്ടിടം 2022 ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്നാണു കന്പനിയുടെ വാഗ്ദാനം.
നിയമസഭാ മന്ദിരത്തിന്റെ രൂപകല്പനയ്ക്ക് ഐഐടി-റൂർക്കിയുടെ അനുമതിയുണ്ടായിരുന്നതായി നിയമസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. 177.7 കോടി രൂപ ചെലവിൽ 2019 ജൂണിൽ നിർമാണം ആരംഭിച്ച കെട്ടിടം 2022 ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്നാണു കന്പനിയുടെ വാഗ്ദാനം.