കൊളംബോ: സാന്പത്തിക പ്രതിസന്ധിയും സർക്കാർ വിരുദ്ധ കലാപവും പിടിമുറുക്കിയ ശ്രീലങ്കയിൽ രണ്ടാഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ വെള്ളിയാഴ്ച പിൻവലിച്ചു. കഴിഞ്ഞ ആറിനാണ് ഒരുമാസത്തിനിടയിലെ രണ്ടാംതവണയും പ്രസിഡന്റ് ഗോത്താബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആളുകളെ ഏകപക്ഷീയമായി അറസ്റ്റ്ചെയ്തു ചോദ്യംചെയ്യാൻ പോലീസിനും സുരക്ഷാസേനകൾക്കും നൽകിയിരുന്ന അധികാരമുൾപ്പെടെ എടുത്തുകളയുന്നതു ക്രമസമാധാനനില മെച്ചപ്പെട്ടതിനാലാണെന്നു സർക്കാർ അവകാശപ്പെട്ടു.അതേസമയം, ഇന്ധനത്തിനു കടുത്ത ക്ഷാമം തുടരുന്നതിനിടെ പെട്രോൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങിത്തുടങ്ങി.
തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിച്ചിരിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോൾ മാത്രമാണു സ്റ്റോക്കുള്ളതെന്നു വിതരണക്കന്പനികൾ അറിയിച്ചതോടെയാണു പ്രതിഷേധം ശക്തമായത്.
ശ്രീലങ്ക നേരിടുന്ന അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര സാന്പത്തികസഹായം നൽകുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ബാങ്കും ചേർന്നു രൂപീകരിച്ച കർമസമിതി അറിയിച്ചു. മരുന്നും ഭക്ഷണവും വാങ്ങുന്നതിനുള്ള സഹായമാണു നൽകുക. ഐഎംഎഫുമായി വായ്പാ ചർച്ചകൾ തുടരുകയുമാണ്.
സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ പത്തുപേർ കൊല്ലപ്പെട്ട കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം മുതിർന്ന പോലീസ് ഓഫീസറെ ചോദ്യംചെയ്തു. കഴിഞ്ഞ ഒന്പതിനുണ്ടായ കലാപത്തിൽ ഇരുനൂറിലേറെപ്പേർക്കു പരിക്കേറ്റിരുന്നു.
പ്രക്ഷോഭകരും മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലാണു കലാപമായി വളർന്നത്. നേരത്തേ മൂന്ന് മുൻ മന്ത്രിമാരുൾപ്പെടെ ഭരണകക്ഷി എംഎൽഎമാരെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
ഇന്ത്യ 40,000 ടൺ ഡീസൽകൂടി നല്കി
കൊളംബോ: ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ ഇന്നലെ വായ്പാ വ്യവസ്ഥയിൽ 40,000 ടൺ ഡീസൽകൂടി നല്കി. വിദേശനാണ്യശേഖരമില്ലാത്തതിനാൽ ഇന്ധനം വാങ്ങാൻ വഴിയില്ലാത്ത ലങ്കയ്ക്ക് ഇന്ത്യ കഴിഞ്ഞമാസം 50 കോടി ഡോളർ കൂടി വായ്പയായി അനുവദിച്ചിരുന്നു.
ലങ്കൻ ജനതയ്ക്കുള്ള അവശ്യസാധനങ്ങളുമായി ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ ഇന്നെത്തിച്ചേരുമെന്നും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
9,000 ടൺ അരി, ഇരുനൂറു ടൺ പാൽപ്പൊടി, 24 ടൺ മരുന്നുകൾ എന്നിവ അടക്കം 45 കോടി രൂപ വിലവരുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത്.
ആളുകളെ ഏകപക്ഷീയമായി അറസ്റ്റ്ചെയ്തു ചോദ്യംചെയ്യാൻ പോലീസിനും സുരക്ഷാസേനകൾക്കും നൽകിയിരുന്ന അധികാരമുൾപ്പെടെ എടുത്തുകളയുന്നതു ക്രമസമാധാനനില മെച്ചപ്പെട്ടതിനാലാണെന്നു സർക്കാർ അവകാശപ്പെട്ടു.അതേസമയം, ഇന്ധനത്തിനു കടുത്ത ക്ഷാമം തുടരുന്നതിനിടെ പെട്രോൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങിത്തുടങ്ങി.
തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിച്ചിരിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോൾ മാത്രമാണു സ്റ്റോക്കുള്ളതെന്നു വിതരണക്കന്പനികൾ അറിയിച്ചതോടെയാണു പ്രതിഷേധം ശക്തമായത്.
ശ്രീലങ്ക നേരിടുന്ന അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര സാന്പത്തികസഹായം നൽകുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ബാങ്കും ചേർന്നു രൂപീകരിച്ച കർമസമിതി അറിയിച്ചു. മരുന്നും ഭക്ഷണവും വാങ്ങുന്നതിനുള്ള സഹായമാണു നൽകുക. ഐഎംഎഫുമായി വായ്പാ ചർച്ചകൾ തുടരുകയുമാണ്.
സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ പത്തുപേർ കൊല്ലപ്പെട്ട കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം മുതിർന്ന പോലീസ് ഓഫീസറെ ചോദ്യംചെയ്തു. കഴിഞ്ഞ ഒന്പതിനുണ്ടായ കലാപത്തിൽ ഇരുനൂറിലേറെപ്പേർക്കു പരിക്കേറ്റിരുന്നു.
പ്രക്ഷോഭകരും മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലാണു കലാപമായി വളർന്നത്. നേരത്തേ മൂന്ന് മുൻ മന്ത്രിമാരുൾപ്പെടെ ഭരണകക്ഷി എംഎൽഎമാരെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
ഇന്ത്യ 40,000 ടൺ ഡീസൽകൂടി നല്കി
കൊളംബോ: ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ ഇന്നലെ വായ്പാ വ്യവസ്ഥയിൽ 40,000 ടൺ ഡീസൽകൂടി നല്കി. വിദേശനാണ്യശേഖരമില്ലാത്തതിനാൽ ഇന്ധനം വാങ്ങാൻ വഴിയില്ലാത്ത ലങ്കയ്ക്ക് ഇന്ത്യ കഴിഞ്ഞമാസം 50 കോടി ഡോളർ കൂടി വായ്പയായി അനുവദിച്ചിരുന്നു.
ലങ്കൻ ജനതയ്ക്കുള്ള അവശ്യസാധനങ്ങളുമായി ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ ഇന്നെത്തിച്ചേരുമെന്നും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
9,000 ടൺ അരി, ഇരുനൂറു ടൺ പാൽപ്പൊടി, 24 ടൺ മരുന്നുകൾ എന്നിവ അടക്കം 45 കോടി രൂപ വിലവരുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത്.