സെബി മാത്യു
ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് കേസ് സുപ്രീംകോടതി സിവിൽ കോടതിയിൽനിന്ന് വാരാണസി ജില്ലാ കോടതിയിലേക്കു മാറ്റി. ആദി വിശ്വേശര ക്ഷേത്രം നിലനിന്ന സ്ഥലത്താണ് മുഗൾ ചക്രവർത്തി ഒൗറംഗസേബ് മോസ്ക് നിർമിച്ചതെന്ന ആരോപണവുമായി ഹിന്ദു ഭക്തരാണ് വാരാണസി സിവിൽ ഡിവിഷൻ കോടതിയിൽ പരാതി നൽകിയത്.
എന്നാൽ, കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് കേസ് ജില്ലാ മജിസ്ട്രേറ്റിന്റെ പരിഗണനയിലേക്കു മാറ്റണമെന്ന് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം ജ്ഞാൻവാപി മോസ്ക് കേസിൽ ഇന്നലെ വാദം കേട്ട അലഹാബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി.
കനത്ത പോലീസ് സുരക്ഷയ്ക്കിടെ ജ്ഞാൻവാപി മോസ്കിലെ വെള്ളിയാഴ്ച നിസ്കാരം ഇന്നലെ സമാധാനപരമായി നടന്നു. നിസ്കാരത്തിനായി കൂടുതൽ ആളുകൾ എത്തരുതെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചിരുന്നു. മോസ്കിനു മുന്നിൽ നിന്ന കമ്മിറ്റി അംഗങ്ങൾ, അധികമായെത്തിയ ആളുകളെ ചെറിയ പള്ളികളിലേക്ക് വഴിതിരിച്ചുവിട്ടു.
അഭിഭാഷക കമ്മീഷന്റെ സർവേ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെ സുപ്രീംകോടതി കുറ്റപ്പെടുത്തി.
ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് കേസ് സുപ്രീംകോടതി സിവിൽ കോടതിയിൽനിന്ന് വാരാണസി ജില്ലാ കോടതിയിലേക്കു മാറ്റി. ആദി വിശ്വേശര ക്ഷേത്രം നിലനിന്ന സ്ഥലത്താണ് മുഗൾ ചക്രവർത്തി ഒൗറംഗസേബ് മോസ്ക് നിർമിച്ചതെന്ന ആരോപണവുമായി ഹിന്ദു ഭക്തരാണ് വാരാണസി സിവിൽ ഡിവിഷൻ കോടതിയിൽ പരാതി നൽകിയത്.
എന്നാൽ, കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് കേസ് ജില്ലാ മജിസ്ട്രേറ്റിന്റെ പരിഗണനയിലേക്കു മാറ്റണമെന്ന് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം ജ്ഞാൻവാപി മോസ്ക് കേസിൽ ഇന്നലെ വാദം കേട്ട അലഹാബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി.
കനത്ത പോലീസ് സുരക്ഷയ്ക്കിടെ ജ്ഞാൻവാപി മോസ്കിലെ വെള്ളിയാഴ്ച നിസ്കാരം ഇന്നലെ സമാധാനപരമായി നടന്നു. നിസ്കാരത്തിനായി കൂടുതൽ ആളുകൾ എത്തരുതെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചിരുന്നു. മോസ്കിനു മുന്നിൽ നിന്ന കമ്മിറ്റി അംഗങ്ങൾ, അധികമായെത്തിയ ആളുകളെ ചെറിയ പള്ളികളിലേക്ക് വഴിതിരിച്ചുവിട്ടു.
അഭിഭാഷക കമ്മീഷന്റെ സർവേ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെ സുപ്രീംകോടതി കുറ്റപ്പെടുത്തി.