ന്യൂഡൽഹി: ഹൈദരാബാദിൽ മാനഭംഗകേസിലെ പ്രതികളായ നാലുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ട്.
കേസിൽ പ്രതികളായ നാലുപേരെയും പോലീസ് ബോധപൂർവം വെടിവച്ചു കൊല്ലുകയായിരുന്നു. സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തതാണെന്ന തെലുങ്കാന പോലീസിന്റെ വാദം കമ്മീഷൻ തള്ളി. പോലീസിന്റെ വെടിയേറ്റു തന്നെയാണ് നാലുപേരും കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉൾപ്പെട്ട പത്തു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കണം. സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു എന്ന വാദത്തിന്റെ പേരിൽ പോലീസുകാർക്ക് ഒരു കാരണവശാലും ഇളവു നൽകരുത്.
ആൾക്കൂട്ട കൊലപാതകം പോലെ തന്നെ, കേസുകളിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നടപ്പാക്കാവൂ എന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു.
നാലു പ്രതികളുടെയും സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വമായിരുന്നു. അവരുടെ വീഴ്ചയും ഗൂഢാലോചനയുമാണ് പ്രതികളുടെയും മരണത്തിനിടയാക്കിയത്. കേസിലെ പ്രതികളായ നാലുപേരിൽ മൂന്നു പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു എന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണമെന്ന തെലുങ്കാന സർക്കാരിന്റെ വാദം കോടതി നിരാകരിച്ചു.
വിരമിച്ച സുപ്രീംകോടതി ജസ്റ്റീസ് വി.എസ്. സിർപുർകർ, മുൻ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ ബൽഡോത്ത, മുൻ സിബിഐ ഡയറക്ടർ കാർത്തികേയൻ എന്നിവരാണ് ഏറ്റമുട്ടലിനെക്കുറിച്ച് അന്വേഷിച്ചത്.
കേസിൽ പ്രതികളായ നാലുപേരെയും പോലീസ് ബോധപൂർവം വെടിവച്ചു കൊല്ലുകയായിരുന്നു. സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തതാണെന്ന തെലുങ്കാന പോലീസിന്റെ വാദം കമ്മീഷൻ തള്ളി. പോലീസിന്റെ വെടിയേറ്റു തന്നെയാണ് നാലുപേരും കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉൾപ്പെട്ട പത്തു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കണം. സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു എന്ന വാദത്തിന്റെ പേരിൽ പോലീസുകാർക്ക് ഒരു കാരണവശാലും ഇളവു നൽകരുത്.
ആൾക്കൂട്ട കൊലപാതകം പോലെ തന്നെ, കേസുകളിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നടപ്പാക്കാവൂ എന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു.
നാലു പ്രതികളുടെയും സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വമായിരുന്നു. അവരുടെ വീഴ്ചയും ഗൂഢാലോചനയുമാണ് പ്രതികളുടെയും മരണത്തിനിടയാക്കിയത്. കേസിലെ പ്രതികളായ നാലുപേരിൽ മൂന്നു പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു എന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണമെന്ന തെലുങ്കാന സർക്കാരിന്റെ വാദം കോടതി നിരാകരിച്ചു.
വിരമിച്ച സുപ്രീംകോടതി ജസ്റ്റീസ് വി.എസ്. സിർപുർകർ, മുൻ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ ബൽഡോത്ത, മുൻ സിബിഐ ഡയറക്ടർ കാർത്തികേയൻ എന്നിവരാണ് ഏറ്റമുട്ടലിനെക്കുറിച്ച് അന്വേഷിച്ചത്.