കൊളംബോ: സാന്പത്തിക പ്രതിസന്ധിമൂലമുള്ള അനിശ്ചിതത്വത്തിൽനിന്നു കരകയറാനുള്ള ശ്രമങ്ങൾ തുടരുന്ന ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെ മന്ത്രിസഭയിൽ ഒന്പത് അംഗങ്ങൾകൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെയെ നിയമിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് പുതിയ മന്ത്രിമാർ അധികാരമേറ്റത്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവിഗെയ (എസ്ജെബി)യുടെ രണ്ടംഗങ്ങളും പ്രസിഡന്റ് ഗോത്താബയ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരുമുന (എസ്എൽപിപി)യുടെ ഏഴ് അംഗങ്ങളുമാണു പുതുതായി മന്ത്രിസഭയിലെത്തിയത്. കഴിഞ്ഞയാഴ്ച നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അതിനിടെ രാജ്യം അതിഗുരുതരമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അവശ്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമവും രൂക്ഷമാണ്. വിളകളുടെ നടീൽ സീസണ് തുടങ്ങുന്പോൾ രാസവളം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാസവളം നിരോധിച്ച് ജൈവവളത്തിലേക്കു നീങ്ങാൻ നേരത്തേ ഗോത്താബയ രാജപക്സെയാണ് ആഹ്വാനം ചെയ്തത്.
ഇപ്പോഴത്തെ ഭക്ഷ്യപ്രതിസന്ധിക്ക് ഈ നയവും കാരണമായെന്നാണു വിലയിരുത്തിയത്. വിളവു കുറഞ്ഞതിനെത്തുടർന്നു വിവാദ തീരുമാനം സർക്കാർ പിൻവലിച്ചുവെങ്കിലും ഇറക്കുമതി ഇതുവരെ നടന്നിരുന്നില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതും പെട്രോൾ ക്ഷാമം രൂക്ഷമാകുന്നതുമാണ് രാജ്യത്തിനു വെല്ലുവിളിയാകുന്നത്.
പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെയെ നിയമിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് പുതിയ മന്ത്രിമാർ അധികാരമേറ്റത്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവിഗെയ (എസ്ജെബി)യുടെ രണ്ടംഗങ്ങളും പ്രസിഡന്റ് ഗോത്താബയ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരുമുന (എസ്എൽപിപി)യുടെ ഏഴ് അംഗങ്ങളുമാണു പുതുതായി മന്ത്രിസഭയിലെത്തിയത്. കഴിഞ്ഞയാഴ്ച നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അതിനിടെ രാജ്യം അതിഗുരുതരമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അവശ്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമവും രൂക്ഷമാണ്. വിളകളുടെ നടീൽ സീസണ് തുടങ്ങുന്പോൾ രാസവളം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാസവളം നിരോധിച്ച് ജൈവവളത്തിലേക്കു നീങ്ങാൻ നേരത്തേ ഗോത്താബയ രാജപക്സെയാണ് ആഹ്വാനം ചെയ്തത്.
ഇപ്പോഴത്തെ ഭക്ഷ്യപ്രതിസന്ധിക്ക് ഈ നയവും കാരണമായെന്നാണു വിലയിരുത്തിയത്. വിളവു കുറഞ്ഞതിനെത്തുടർന്നു വിവാദ തീരുമാനം സർക്കാർ പിൻവലിച്ചുവെങ്കിലും ഇറക്കുമതി ഇതുവരെ നടന്നിരുന്നില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതും പെട്രോൾ ക്ഷാമം രൂക്ഷമാകുന്നതുമാണ് രാജ്യത്തിനു വെല്ലുവിളിയാകുന്നത്.