പാരിസ്: യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. സ്പെയിനും പോർച്ചുഗലിനും പിന്നാലെ ജർമനിയിലും ഫ്രാൻസിലും രോഗം കണ്ടെത്തി. തലസ്ഥാനമായ പാരീസ് ഉൾപ്പെടുന്ന ഇൽ ദെ ഫ്രാൻസ് മേഖലയിൽ ഇരുപത്തൊമ്പതുകാരനിലാണു രോഗം സ്ഥിരീകരിച്ചത്.
കുരങ്ങുപനിയുടെ ലക്ഷണങ്ങളോടെ എത്തിയ ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി ജർമൻ സേനയുടെ മൈക്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തുന്നവർ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞദിവസം സ്പെയിനിലും പോര്‍ച്ചുഗലിലും നാല്‍പ്പതിലധികം പേര്‍ക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കാനഡയിലും രോഗബാധിതനെ കണ്ടെത്തിയിരുന്നു. കാനഡയില്‍നിന്നു യുഎസിലെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കുരങ്ങുപനിയുടെ ലക്ഷണങ്ങളോടെ എത്തിയ ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി ജർമൻ സേനയുടെ മൈക്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തുന്നവർ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞദിവസം സ്പെയിനിലും പോര്‍ച്ചുഗലിലും നാല്‍പ്പതിലധികം പേര്‍ക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കാനഡയിലും രോഗബാധിതനെ കണ്ടെത്തിയിരുന്നു. കാനഡയില്‍നിന്നു യുഎസിലെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.