ബാങ്കോക്ക്: ലോക ഒന്നാം നന്പർ താരം അകാനെ യമാഗുച്ചിയെ തകർത്ത് ഇന്ത്യയുടെ പി.വി. സിന്ധു തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ.
മൂന്ന് ഗെയിമുകൾ നീണ്ടുനിന്ന വനിതാ സിംഗിൾസ് മത്സരത്തിൽ സിന്ധു 21-15, 20-22, 21-13ന് യമാഗുച്ചിയെ തകർത്തു. 51 മിനിറ്റാണ് പോരാട്ടം നീണ്ടുനിന്നത്.
ഇതോടെ ഈ വർഷമാദ്യം ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ യമാഗുച്ചിയോടേറ്റ തോൽവിക്കു പകരംവീട്ടാനും സിന്ധുവിനായി. ഈ ജയത്തോടെ നിലവിലെ ലോകചാന്പ്യനെതിരേയുള്ള സിന്ധുവിന്റെ വിജയ റിക്കാർഡ് 14-9 എന്ന നിലയിലെത്തി.
ഇന്നു നടക്കുന്ന ഫൈനലിൽ ഒളിന്പിക് സ്വർണ മെഡൽ ജേതാവ് ചൈനയുടെ ചെൻ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.
സിന്ധു സെമിയിൽ
01:01 AM May 21, 2022 | Deepika.com