ന്യൂഡൽഹി: മഥുരയിലെ കൃഷ്ണക്ഷേത്രത്തോടു ചേർന്നുള്ള ഈദ് ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി നിലനിൽക്കുന്നതാണെന്നു മഥുര ജില്ലാ കോടതി.
ക്ഷേത്രം പൊളിച്ചാണ് ഈദ് ഗാഹ് മസ്ജിദ് നിർമിച്ചതെന്നാരോപിച്ച് ലക്നോ സ്വദേശി രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറുപേരും സമർപപ്പിച്ച ഹർജിയിലാണ് ജില്ലാ സെഷൻസ് ജഡ്ജി രാജീവ് ഭാരതിയുടെ ഉത്തരവ്. ഹർജി നിലനിൽക്കില്ലെന്ന സിവിൽ കോടതി ഉത്തരവിനെതിരേയുള്ള അപ്പീലാണ് ജില്ലാ കോടതി പരിഗണിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ കൈവശമുള്ള 13.37 ഏക്കർ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം. മോസ്ക് നീക്കം ചെയ്ത് ഭൂമി ട്രസ്റ്റിനു കൈമാറണമെന്നും ആവശ്യമുണ്ടായിരുന്നു.
ക്ഷേത്രം പൊളിച്ചാണ് ഈദ് ഗാഹ് മസ്ജിദ് നിർമിച്ചതെന്നാരോപിച്ച് ലക്നോ സ്വദേശി രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറുപേരും സമർപപ്പിച്ച ഹർജിയിലാണ് ജില്ലാ സെഷൻസ് ജഡ്ജി രാജീവ് ഭാരതിയുടെ ഉത്തരവ്. ഹർജി നിലനിൽക്കില്ലെന്ന സിവിൽ കോടതി ഉത്തരവിനെതിരേയുള്ള അപ്പീലാണ് ജില്ലാ കോടതി പരിഗണിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ കൈവശമുള്ള 13.37 ഏക്കർ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം. മോസ്ക് നീക്കം ചെയ്ത് ഭൂമി ട്രസ്റ്റിനു കൈമാറണമെന്നും ആവശ്യമുണ്ടായിരുന്നു.