ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ മൂന്നു പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ പേരറിവാളന് മോചനം. 19-ാമത്തെ വയസിൽ കുറ്റം ചുമത്തപ്പെട്ട് വധശിക്ഷയ്ക്കും പിന്നീട് ജീവപര്യന്തത്തിനും വിധിക്കപ്പെട്ട എ.ജി. പേരറിവാളൻ 31 വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിതനാകുന്പോൾ വയസ് 50. അമ്മ അർപുതം അമ്മാളും ഉറ്റവരും ഉടയവരും ഒരുമിച്ചു നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിന്റെ അന്തിമഫലമാണ് ഇന്നലെ മോചനവാർത്ത അറിഞ്ഞപ്പോൾ പുഞ്ചിരിയായി പേരറിവാളന്റെ മുഖത്തു തെളിഞ്ഞത്.
ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിലായിരുന്നു പേരറിവാളൻ. ഭീകരവാദം സംബന്ധിച്ച കുറ്റങ്ങളും നേരത്തേ പിൻവലിച്ചിരുന്നു. പേരറിവാളന്റെ മോചനത്തിൽ ദുഃഖവും അതൃപ്തിയുമുണ്ടെന്നും അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോണ്ഗ്രസിന്റെ പ്രതികരണം.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന ശിവരശന് ബോംബ് നിർമിക്കാൻ ഒൻപത് വാൾട്ടിന്റെ രണ്ടു ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളന്റെമേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ, ഈ ബാറ്ററികൾ എന്തിനുവേണ്ടി വാങ്ങിയതാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നു ചോദ്യംചെയ്യലിൽ പേരറിവാളൻ പറഞ്ഞിരുന്നു എന്നാണ് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ ത്യാഗരാജൻ വെളിപ്പെടുത്തിയത്.
പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ അംഗീകാരം നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണെന്ന വാദവുമായി കേന്ദ്രവും ഗവർണറും ഉറച്ചുനിന്നു.
ഇനിയും തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി മോചനം അനുവദിച്ചത്. മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനം എടുത്തത്. തീരുമാനം അനന്തമായി ഗവർണർക്കു നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
“സത്യവും നീതിയും എന്റെ പക്ഷത്ത്”
തിരുപ്പത്തൂർ: “സത്യവും നീതിയും എന്റെ പക്ഷത്തായിരുന്നു. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഇല്ലാതെ ഈ മോചനം സാധ്യമാകില്ലായിരുന്നു” -കോടതിവിധിക്കു പിന്നാലെ പേരറിവാളൻ പ്രതികരിച്ചു. ലോകമെങ്ങുമുള്ള തമിഴ് ജനത എനിക്കുവേണ്ടി ശബ്ദമുയർത്തി ഒരുമിച്ചു നിന്നു. അമ്മയുടെ പ്രയത്നം കൊണ്ടു മാത്രമാണ് ശക്തമായ പിന്തുണ ലഭിച്ചത്. 30 വർഷം അവർ എനിക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി- പേരറിവാളൻ പറഞ്ഞു.
എല്ലാവരോടും നന്ദി പറയുന്നു എന്നായിരുന്നു മകന്റെ മോചനത്തിനായി ദീർഘകാലം കോടതി കയറിയിറങ്ങിയ പേരറിവാളന്റെ അമ്മ അർപുതം അമ്മാൾ പറഞ്ഞത്.
ദുഃഖവും അമർഷവും: കോണ്ഗ്രസ്
ന്യൂഡൽഹി: പേരറിവാളന്റെ മോചനത്തിൽ ദുഃഖവും അതൃപ്തിയും രേഖപ്പെടുത്തി കോണ്ഗ്രസ്. കേന്ദ്രസർക്കാർ കോടതിയിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചാണ് മുൻ പ്രധാനമന്ത്രിയുടെ ഘാതകരിൽ ഒരാൾക്ക് മോചനത്തിനു വഴിയൊരുക്കിയതെന്നു കോണ്ഗ്രസ് കോണ്ഗ്രസ് വക്താവ് രണ്ദീപ് സുർജേവാല ആരോപിച്ചു.
കോണ്ഗ്രസ് പ്രവർത്തകർക്കു മാത്രമല്ല, ഇന്ത്യ എന്നതിൽ വിശ്വസിക്കുന്ന ഒരോ പൗരനും ഈ സംഭവത്തിൽ ദുഃഖവും അമർഷവും തോന്നും. ഭീകരൻ എന്നും ഭീകരൻ തന്നെയാണ്. ആ നിലയ്ക്കു തന്നെയാണ് അവരെ കൈകാര്യം ചെയ്യേണ്ടതും. ഇന്ന് ഏറെ വേദനയുള്ള ദിവസമാണ്. അങ്ങേയറ്റം അതൃപ്തിയുമുണ്ട്. മുൻ പ്രധാനമന്ത്രിയുടെ ഘാതകൻ ഇത്തരത്തിൽ മോചിപ്പിക്കപ്പെടുന്നതു നിർഭാഗ്യകരമാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.
പേരറിവാളൻ: തടവിന്റെയും മോചനത്തിന്റെയും നാൾവഴി
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പേരറിവാളൻ ഇപ്പോൾ മോചിതനായത് അത്യപൂർവമായ നിയമപോരാട്ടങ്ങളിലൂടെയാണ്.
1991 ജൂണിൽ 19 വയസുള്ളപ്പോഴാണ് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്തത്.
1998ൽ പ്രത്യേക ടാഡ കോടതി പേരറിവാളനും 25 പ്രതികൾക്കും വധശിക്ഷ വിധിച്ചു.
1999 മേയിൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ചു.
2011ൽ നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.
2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു.
2014ൽ ജയലളിത സർക്കാർ പേരറിവാളനെ വിട്ടയയ്ക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.
2015ൽ വീണ്ടും ദയാഹർജി നൽകി.
2016ൽ പേരറിവാളൻ ഉൾപ്പെടെ ഏഴുപേരെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.
201ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനിടയാക്കിയ ഗൂഢാലോചനയിൽ പേരറിവാളന് നേരിട്ടു ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജൻ വെളിപ്പെടുത്തി.
2022 മാർച്ചിൽ പേരറിവാളന് സുപ്രീംകോടതി ജാമ്യം നൽകി.
2022 മേയ് 18ന് പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചു.
ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിലായിരുന്നു പേരറിവാളൻ. ഭീകരവാദം സംബന്ധിച്ച കുറ്റങ്ങളും നേരത്തേ പിൻവലിച്ചിരുന്നു. പേരറിവാളന്റെ മോചനത്തിൽ ദുഃഖവും അതൃപ്തിയുമുണ്ടെന്നും അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോണ്ഗ്രസിന്റെ പ്രതികരണം.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന ശിവരശന് ബോംബ് നിർമിക്കാൻ ഒൻപത് വാൾട്ടിന്റെ രണ്ടു ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളന്റെമേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ, ഈ ബാറ്ററികൾ എന്തിനുവേണ്ടി വാങ്ങിയതാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നു ചോദ്യംചെയ്യലിൽ പേരറിവാളൻ പറഞ്ഞിരുന്നു എന്നാണ് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ ത്യാഗരാജൻ വെളിപ്പെടുത്തിയത്.
പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ അംഗീകാരം നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണെന്ന വാദവുമായി കേന്ദ്രവും ഗവർണറും ഉറച്ചുനിന്നു.
ഇനിയും തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി മോചനം അനുവദിച്ചത്. മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനം എടുത്തത്. തീരുമാനം അനന്തമായി ഗവർണർക്കു നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
“സത്യവും നീതിയും എന്റെ പക്ഷത്ത്”
തിരുപ്പത്തൂർ: “സത്യവും നീതിയും എന്റെ പക്ഷത്തായിരുന്നു. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഇല്ലാതെ ഈ മോചനം സാധ്യമാകില്ലായിരുന്നു” -കോടതിവിധിക്കു പിന്നാലെ പേരറിവാളൻ പ്രതികരിച്ചു. ലോകമെങ്ങുമുള്ള തമിഴ് ജനത എനിക്കുവേണ്ടി ശബ്ദമുയർത്തി ഒരുമിച്ചു നിന്നു. അമ്മയുടെ പ്രയത്നം കൊണ്ടു മാത്രമാണ് ശക്തമായ പിന്തുണ ലഭിച്ചത്. 30 വർഷം അവർ എനിക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി- പേരറിവാളൻ പറഞ്ഞു.
എല്ലാവരോടും നന്ദി പറയുന്നു എന്നായിരുന്നു മകന്റെ മോചനത്തിനായി ദീർഘകാലം കോടതി കയറിയിറങ്ങിയ പേരറിവാളന്റെ അമ്മ അർപുതം അമ്മാൾ പറഞ്ഞത്.
ദുഃഖവും അമർഷവും: കോണ്ഗ്രസ്
ന്യൂഡൽഹി: പേരറിവാളന്റെ മോചനത്തിൽ ദുഃഖവും അതൃപ്തിയും രേഖപ്പെടുത്തി കോണ്ഗ്രസ്. കേന്ദ്രസർക്കാർ കോടതിയിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചാണ് മുൻ പ്രധാനമന്ത്രിയുടെ ഘാതകരിൽ ഒരാൾക്ക് മോചനത്തിനു വഴിയൊരുക്കിയതെന്നു കോണ്ഗ്രസ് കോണ്ഗ്രസ് വക്താവ് രണ്ദീപ് സുർജേവാല ആരോപിച്ചു.
കോണ്ഗ്രസ് പ്രവർത്തകർക്കു മാത്രമല്ല, ഇന്ത്യ എന്നതിൽ വിശ്വസിക്കുന്ന ഒരോ പൗരനും ഈ സംഭവത്തിൽ ദുഃഖവും അമർഷവും തോന്നും. ഭീകരൻ എന്നും ഭീകരൻ തന്നെയാണ്. ആ നിലയ്ക്കു തന്നെയാണ് അവരെ കൈകാര്യം ചെയ്യേണ്ടതും. ഇന്ന് ഏറെ വേദനയുള്ള ദിവസമാണ്. അങ്ങേയറ്റം അതൃപ്തിയുമുണ്ട്. മുൻ പ്രധാനമന്ത്രിയുടെ ഘാതകൻ ഇത്തരത്തിൽ മോചിപ്പിക്കപ്പെടുന്നതു നിർഭാഗ്യകരമാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.
പേരറിവാളൻ: തടവിന്റെയും മോചനത്തിന്റെയും നാൾവഴി
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പേരറിവാളൻ ഇപ്പോൾ മോചിതനായത് അത്യപൂർവമായ നിയമപോരാട്ടങ്ങളിലൂടെയാണ്.
1991 ജൂണിൽ 19 വയസുള്ളപ്പോഴാണ് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്തത്.
1998ൽ പ്രത്യേക ടാഡ കോടതി പേരറിവാളനും 25 പ്രതികൾക്കും വധശിക്ഷ വിധിച്ചു.
1999 മേയിൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ചു.
2011ൽ നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.
2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു.
2014ൽ ജയലളിത സർക്കാർ പേരറിവാളനെ വിട്ടയയ്ക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.
2015ൽ വീണ്ടും ദയാഹർജി നൽകി.
2016ൽ പേരറിവാളൻ ഉൾപ്പെടെ ഏഴുപേരെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.
201ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനിടയാക്കിയ ഗൂഢാലോചനയിൽ പേരറിവാളന് നേരിട്ടു ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജൻ വെളിപ്പെടുത്തി.
2022 മാർച്ചിൽ പേരറിവാളന് സുപ്രീംകോടതി ജാമ്യം നൽകി.
2022 മേയ് 18ന് പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചു.