ന്യൂഡൽഹി: ഗുജറാത്തിലെ പട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ കോണ്ഗ്രസിൽ നിന്നു രാജിവച്ചു. ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ ഹാർദിക് പട്ടേൽ ഗുജറാത്ത് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്നു.
കുറച്ചു നാളായി ബിജെപിയുമായി ചർച്ചകളിലായിരുന്ന ഹാർദിക് പട്ടേൽ കോണ്ഗ്രസ് നേതൃത്വത്തിനെ നിശിതമായി വിമർശിച്ചാണു രാജിവച്ചത്. ഗുജറാത്തിലെ മുതിർന്ന കോണ്ഗ്രസ് നേതാക്കൾക്കു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ താത്പര്യമില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിനു വിരുദ്ധമായാണ് കോണ്ഗ്രസ് പ്രവർത്തിക്കുന്നത്. കേന്ദ്ര പദ്ധതികളെ എതിർക്കുകയെന്നതു മാത്രമായി കോണ്ഗ്രസ് ചുരുങ്ങിയിരിക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് ഹാർദിക് പട്ടേൽ കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഉന്നയിക്കുന്നത്.
എന്നാൽ പട്ടേലിന്റെ രാജി ബിജെപിയുടെ നിർദേശ പ്രകാരമാണെന്നാണ് ഗുജറാത്ത് കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണം.
കുറച്ചു നാളായി ബിജെപിയുമായി ചർച്ചകളിലായിരുന്ന ഹാർദിക് പട്ടേൽ കോണ്ഗ്രസ് നേതൃത്വത്തിനെ നിശിതമായി വിമർശിച്ചാണു രാജിവച്ചത്. ഗുജറാത്തിലെ മുതിർന്ന കോണ്ഗ്രസ് നേതാക്കൾക്കു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ താത്പര്യമില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിനു വിരുദ്ധമായാണ് കോണ്ഗ്രസ് പ്രവർത്തിക്കുന്നത്. കേന്ദ്ര പദ്ധതികളെ എതിർക്കുകയെന്നതു മാത്രമായി കോണ്ഗ്രസ് ചുരുങ്ങിയിരിക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് ഹാർദിക് പട്ടേൽ കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഉന്നയിക്കുന്നത്.
എന്നാൽ പട്ടേലിന്റെ രാജി ബിജെപിയുടെ നിർദേശ പ്രകാരമാണെന്നാണ് ഗുജറാത്ത് കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണം.