ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോംഗ് തടാകത്തിൽ സെനികവ്യൂഹങ്ങളെ വഹിക്കാൻ ശേഷിയുള്ള വന്പൻ പാലം പണിതു ചൈന. യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ അതിർത്തിത്തർക്കത്തിലും സംഘർഷത്തിലും അയവുവരുത്താൻ പലവട്ടം നടത്തിയ സൈനികചർച്ചകൾ തുടർച്ചയായി തീരുമാനത്തിൽ എത്താതെ പിരിയുന്നതിനിടയിലാണ് ചൈനയുടെ നീക്കം.
കഴിഞ്ഞവർഷം അവസാനത്തോടെ നിർമാണം ആരംഭിച്ച് ഏപ്രിലിൽ പൂർത്തിയാക്കിയ ആദ്യ പാലം ഉപയോഗിച്ചാണ് ഇപ്പോൾ നിർമിക്കുന്ന വന്പൻ പാലത്തിനാവശ്യമായ നിർമാണ സാമഗ്രികൾ പീപ്പിൾസ് ലിബറേഷൻ ആർമി എത്തിക്കുന്നത്. മൂന്നാഴ്ച മുന്‍പാണു രണ്ടാമത്തെ പാലത്തിന്റെ നിർമാണം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുന്നത്.
കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന 135 കിലോമീറ്റർ നീളമുള്ള പാംഗോംഗ് തടാകം ഭാഗികമായി ലഡാക്ക് മേഖലയിലും ടിബറ്റിലും വ്യാപിച്ചു കിടക്കുന്നു. സൈനികരെയും ഭാരം കുറഞ്ഞ വാഹനങ്ങളെയും മാത്രം വഹിക്കാൻ കഴിയുമായിരുന്ന പഴയ പാലത്തെ അപേക്ഷിച്ച് വലുപ്പമേറിയ പുതിയ പാലത്തിന് സൈനിക യൂണിറ്റുകളെ വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. നിർമാണം പൂർത്തിയാക്കിയ പഴയ പാലത്തിനു ചുറ്റും ചൈനീസ് സൈന്യം സൈനിക യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ നിർമിക്കുന്നത് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം അവസാനത്തോടെ നിർമാണം ആരംഭിച്ച് ഏപ്രിലിൽ പൂർത്തിയാക്കിയ ആദ്യ പാലം ഉപയോഗിച്ചാണ് ഇപ്പോൾ നിർമിക്കുന്ന വന്പൻ പാലത്തിനാവശ്യമായ നിർമാണ സാമഗ്രികൾ പീപ്പിൾസ് ലിബറേഷൻ ആർമി എത്തിക്കുന്നത്. മൂന്നാഴ്ച മുന്‍പാണു രണ്ടാമത്തെ പാലത്തിന്റെ നിർമാണം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുന്നത്.
കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന 135 കിലോമീറ്റർ നീളമുള്ള പാംഗോംഗ് തടാകം ഭാഗികമായി ലഡാക്ക് മേഖലയിലും ടിബറ്റിലും വ്യാപിച്ചു കിടക്കുന്നു. സൈനികരെയും ഭാരം കുറഞ്ഞ വാഹനങ്ങളെയും മാത്രം വഹിക്കാൻ കഴിയുമായിരുന്ന പഴയ പാലത്തെ അപേക്ഷിച്ച് വലുപ്പമേറിയ പുതിയ പാലത്തിന് സൈനിക യൂണിറ്റുകളെ വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. നിർമാണം പൂർത്തിയാക്കിയ പഴയ പാലത്തിനു ചുറ്റും ചൈനീസ് സൈന്യം സൈനിക യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ നിർമിക്കുന്നത് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു.