കീവ്/റോം: മരിയുപോളിലെ പോളൈൻ വൈദികരുടെ ആശ്രമം റഷ്യൻ സേന പിടിച്ചെടുത്ത് “ഡോണെസ്ക്ക് ജനകീയ റിപ്പബ്ലിക്കി’’ ന്റെ ഭരണസിരാകേന്ദ്രമാക്കി മാറ്റിയതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ എസ്ഐആർ റിപ്പോർട്ട് ചെയ്തു. നഗരഭരണകേന്ദ്രമായി ആശ്രമത്തെ മാറ്റിയതായി ആശ്രമാംഗമായിരുന്ന ഫാ. പൗളോ തൊമാസെസ്ക്കി പറഞ്ഞു.
മാർച്ച് 17നുതന്നെ റഷ്യൻ സൈനികർ ആശ്രമം കൊള്ളയടിച്ചിരുന്നു. ദേവാലയത്തിലെ തിരുപ്പാത്രങ്ങൾ ഉൾപ്പെടെ ആശ്രമത്തിലെ ജംഗമവസ്തുക്കളെല്ലാം അവർ തട്ടിയെടുക്കുകയും ആശ്രമവാസികളെ പുറത്താക്കുകയും ചെയ്തിരുന്നു.
മാർച്ച് അഞ്ചിനു പട്ടണത്തിൽനിന്നു പലായനം ചെയ്ത ഫാ. പൗളോ ഇപ്പോൾ പശ്ചിമ യുക്രെയ്നിലാണുള്ളത്. മൊബൈൽ ഫോണോ ഇന്റർനെറ്റോ പ്രവർത്തിക്കാത്ത മരിയുപോളിൽനിന്ന് വാർത്തകൾ ശേഖരിക്കുക ദുഷ്കരമാണ്.
വെള്ളവും വൈദ്യുതിയും ദുർലഭമാണ്. ഒന്നേമുക്കാൽ ലക്ഷം പേർ കൊടുംപട്ടിണിയിലാണ്.
ദിവസേന ടൺകണക്കിനു ബോംബുകളാണ് പട്ടണത്തിൽ വർഷിക്കുന്നതെന്നും ഫാ. പൗളോ പറഞ്ഞു.
മാർച്ച് 17നുതന്നെ റഷ്യൻ സൈനികർ ആശ്രമം കൊള്ളയടിച്ചിരുന്നു. ദേവാലയത്തിലെ തിരുപ്പാത്രങ്ങൾ ഉൾപ്പെടെ ആശ്രമത്തിലെ ജംഗമവസ്തുക്കളെല്ലാം അവർ തട്ടിയെടുക്കുകയും ആശ്രമവാസികളെ പുറത്താക്കുകയും ചെയ്തിരുന്നു.
മാർച്ച് അഞ്ചിനു പട്ടണത്തിൽനിന്നു പലായനം ചെയ്ത ഫാ. പൗളോ ഇപ്പോൾ പശ്ചിമ യുക്രെയ്നിലാണുള്ളത്. മൊബൈൽ ഫോണോ ഇന്റർനെറ്റോ പ്രവർത്തിക്കാത്ത മരിയുപോളിൽനിന്ന് വാർത്തകൾ ശേഖരിക്കുക ദുഷ്കരമാണ്.
വെള്ളവും വൈദ്യുതിയും ദുർലഭമാണ്. ഒന്നേമുക്കാൽ ലക്ഷം പേർ കൊടുംപട്ടിണിയിലാണ്.
ദിവസേന ടൺകണക്കിനു ബോംബുകളാണ് പട്ടണത്തിൽ വർഷിക്കുന്നതെന്നും ഫാ. പൗളോ പറഞ്ഞു.