ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ 2016 ഡിസംബറിലാണ് ഡൽഹി ലെഫ്. ഗവർണറായി ചുമതലയേറ്റത്.
ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്. ഗവർണറും തമ്മിൽ അധികാര തർക്കങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നു. ഇവരുടെ തർക്കം സുപ്രീംകോടതിയിലും എത്തി. 2018 ൽ ഇരുപക്ഷത്തിന്റെയും അധികാരപരിധി വ്യക്തമാക്കി സുപ്രീംകോടതി വിധിയും പ്രസ്താവിച്ചു.
ഭൂമി, പോലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിലൊഴികെ ലെഫ്. ഗവർണർക്ക് സ്വതന്ത്ര തീരുമാനം എടുക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ വാജ്പേയ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു. മറ്റു മന്ത്രാലയങ്ങളിലും നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. യുപിഎ കാലത്ത് ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷനിലായിരുന്നു.
ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്. ഗവർണറും തമ്മിൽ അധികാര തർക്കങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നു. ഇവരുടെ തർക്കം സുപ്രീംകോടതിയിലും എത്തി. 2018 ൽ ഇരുപക്ഷത്തിന്റെയും അധികാരപരിധി വ്യക്തമാക്കി സുപ്രീംകോടതി വിധിയും പ്രസ്താവിച്ചു.
ഭൂമി, പോലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിലൊഴികെ ലെഫ്. ഗവർണർക്ക് സ്വതന്ത്ര തീരുമാനം എടുക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ വാജ്പേയ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു. മറ്റു മന്ത്രാലയങ്ങളിലും നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. യുപിഎ കാലത്ത് ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷനിലായിരുന്നു.