ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. 15.08 ശതമാനം. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 14.55 ശതമാനവും കഴിഞ്ഞ വർഷം ഏപ്രിലിൽ 10.74 ശതമാനവുമായിരുന്നു. 2020 നവംബറിൽ 2.29% ആയിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പ നിരക്ക്. മൊത്തവ്യാപാര തലത്തിൽ ചരക്കുകളുടെ വിലയിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് മൊത്തവില സൂചിക പ്രതിഫലിപ്പിക്കുന്നത്.
ഫെബ്രുവരിയിൽ റഷ്യ, യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതു മുതൽ ചരക്കുകളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതു സാന്പത്തിക പ്രതിസന്ധിക്കു കാരണമായിരുന്നു. തുടർന്ന് ആഗോള മാർക്കറ്റിൽ പ്രധാനമായും മിനറൽ ഓയിലുകൾ, അടിസ്ഥാന ലോഹങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതരവസ്തുക്കൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവയുടെ വില ഉയർന്നതാണ് പണപ്പെരുപ്പത്തിനു കാരണമെന്നാണ് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രാലയത്തിന്റെ വിശദീകരണം.
ഇന്ധനവില മാർച്ചിലെ 34.52 ശതമാനത്തിൽനിന്ന് 38.66 ശതമാനമായി ഉയരുകയും ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വില 69.07 ശതമാനം വർധിച്ചതും പണപ്പെരുപ്പത്തിനു കാരണമായി. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം നാലു ശതമാനം വരെ താഴ്ന്നത് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലവർധനയ്ക്കു കാരണമായി. പച്ചക്കറികൾ, ഗോതന്പ്, പഴങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവയുടെ വില മുൻവർഷത്തെ അപേക്ഷിച്ച് കുത്തനെ ഉയർന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 8.35 ശതമാനമാണ്. വ്യാവസായിക ഉത്പന്നങ്ങൾക്കും എണ്ണക്കുരുവിനും മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 10.85 ശതമാനവും 16.1 ശതമാനവുമാണ് വില ഉയർന്നത്.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 15 ശതമാനത്തിനു മുകളിൽ എത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ പലിശനിരക്ക് (റിപ്പോ റേറ്റ്) 0.4 ശതമാനം വരെ ഉയർത്തുന്നതിനുള്ള സാധ്യതയുള്ളതായാണ് ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ (ഐസിആർഎ) യിലെ സാന്പത്തിക ശാസ്ത്രജ്ഞർ നൽകുന്ന വിവരം.
പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ നിരക്കു തുടർന്നാൽ അടുത്തവർഷം പകുതിയോടെ റിപ്പോ റേറ്റ് 5.5 ശതമാനമായി ഉയരുവാനും സാധ്യതയുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ മൊത്തവിലയുടെ വ്യതിയാനങ്ങളാണ് ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സൂചിപ്പിക്കുന്നത്. ഉയർന്ന ഡബ്ല്യുപിഐ നിരക്ക് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) പ്രതികൂലമായി ബാധിക്കും.
ഫെബ്രുവരിയിൽ റഷ്യ, യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതു മുതൽ ചരക്കുകളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതു സാന്പത്തിക പ്രതിസന്ധിക്കു കാരണമായിരുന്നു. തുടർന്ന് ആഗോള മാർക്കറ്റിൽ പ്രധാനമായും മിനറൽ ഓയിലുകൾ, അടിസ്ഥാന ലോഹങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതരവസ്തുക്കൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവയുടെ വില ഉയർന്നതാണ് പണപ്പെരുപ്പത്തിനു കാരണമെന്നാണ് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രാലയത്തിന്റെ വിശദീകരണം.
ഇന്ധനവില മാർച്ചിലെ 34.52 ശതമാനത്തിൽനിന്ന് 38.66 ശതമാനമായി ഉയരുകയും ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വില 69.07 ശതമാനം വർധിച്ചതും പണപ്പെരുപ്പത്തിനു കാരണമായി. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം നാലു ശതമാനം വരെ താഴ്ന്നത് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലവർധനയ്ക്കു കാരണമായി. പച്ചക്കറികൾ, ഗോതന്പ്, പഴങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവയുടെ വില മുൻവർഷത്തെ അപേക്ഷിച്ച് കുത്തനെ ഉയർന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 8.35 ശതമാനമാണ്. വ്യാവസായിക ഉത്പന്നങ്ങൾക്കും എണ്ണക്കുരുവിനും മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 10.85 ശതമാനവും 16.1 ശതമാനവുമാണ് വില ഉയർന്നത്.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 15 ശതമാനത്തിനു മുകളിൽ എത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ പലിശനിരക്ക് (റിപ്പോ റേറ്റ്) 0.4 ശതമാനം വരെ ഉയർത്തുന്നതിനുള്ള സാധ്യതയുള്ളതായാണ് ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ (ഐസിആർഎ) യിലെ സാന്പത്തിക ശാസ്ത്രജ്ഞർ നൽകുന്ന വിവരം.
പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ നിരക്കു തുടർന്നാൽ അടുത്തവർഷം പകുതിയോടെ റിപ്പോ റേറ്റ് 5.5 ശതമാനമായി ഉയരുവാനും സാധ്യതയുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ മൊത്തവിലയുടെ വ്യതിയാനങ്ങളാണ് ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സൂചിപ്പിക്കുന്നത്. ഉയർന്ന ഡബ്ല്യുപിഐ നിരക്ക് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) പ്രതികൂലമായി ബാധിക്കും.