ന്യൂഡൽഹി: രജിസ്റ്റർ ചെയ്ത് കസ്റ്റംസ് ക്ലിയറൻസിനായി കാത്തിരിക്കുന്ന ഗോതന്പ് കയറ്റുമതി ചെയ്യാൻ അനുവദിച്ച് കേന്ദ്രസർക്കാർ. മേയ് 13നും അതിന് മുൻപുമായി പരിശോധനയ്ക്ക് കസ്റ്റംസിന് കൈമാറുകയും കസ്റ്റംസ് സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുമുള്ള ഗോതന്പ് ചരക്കുകൾക്കാണ് അനുമതി.
ഉഷ്ണതരംഗം മൂലം ഉത്പാദനം കുറഞ്ഞത് ഗോതന്പിന്റെ വില ഉയർത്തിയതിനെ തുടർന്നാണ് ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചത്. മേയ് 13നു മുന്‍പ് ലെറ്റർ ഓഫ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള കയറ്റുമതി നടപടികൾ പൂർത്തിയാക്കിയ ചരക്കുകൾ മാത്രമേ കയറ്റി അയയ്ക്കൂ എന്നാണ് സർക്കാർ അറിയിച്ചത്.
എന്നാൽ പുതിയ നിയന്ത്രണങ്ങൾ ഏകദേശം 2.2 ദശലക്ഷം ടണ്‍ ഗോതന്പിന്റെ കയറ്റുമതിയെ ബാധിച്ചു. കയറ്റുമതിക്കായി വകയിരുത്തിയ 2.2 ദശലക്ഷം ടണ്‍ ഗോതന്പിൽ 4,00,000 ടണ്ണിന് മാത്രമേ കയറ്റുമതിക്ക് ആവശ്യമായ നടപടിക്രമം പൂർത്തിയായിരുന്നുള്ളു. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഏകദേശം 1.8 ദശലക്ഷം ടണ്‍ ധാന്യങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇളവ്.
ഉഷ്ണതരംഗം മൂലം ഉത്പാദനം കുറഞ്ഞത് ഗോതന്പിന്റെ വില ഉയർത്തിയതിനെ തുടർന്നാണ് ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചത്. മേയ് 13നു മുന്‍പ് ലെറ്റർ ഓഫ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള കയറ്റുമതി നടപടികൾ പൂർത്തിയാക്കിയ ചരക്കുകൾ മാത്രമേ കയറ്റി അയയ്ക്കൂ എന്നാണ് സർക്കാർ അറിയിച്ചത്.
എന്നാൽ പുതിയ നിയന്ത്രണങ്ങൾ ഏകദേശം 2.2 ദശലക്ഷം ടണ്‍ ഗോതന്പിന്റെ കയറ്റുമതിയെ ബാധിച്ചു. കയറ്റുമതിക്കായി വകയിരുത്തിയ 2.2 ദശലക്ഷം ടണ്‍ ഗോതന്പിൽ 4,00,000 ടണ്ണിന് മാത്രമേ കയറ്റുമതിക്ക് ആവശ്യമായ നടപടിക്രമം പൂർത്തിയായിരുന്നുള്ളു. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഏകദേശം 1.8 ദശലക്ഷം ടണ്‍ ധാന്യങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇളവ്.