അമരാവതി: ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് രണ്ടു തെലുങ്കാന നേതാക്കളെ രാജ്യസഭാ സ്ഥാനാർഥിയാക്കി. രണ്ടു സ്ഥാനാർഥികൾ ആന്ധ്രക്കാരാണ്.
തെലുങ്കാനയിലെ മുൻ ടിഡിപി നേതാക്കളായ ആർ. കൃഷ്ണയ്യ, ബീദ മസ്താൻ റാവു എന്നിവരെയാണ് വൈഎസ്ആർസി സ്ഥാനാർഥികളാക്കിയത്. പിന്നാക്ക വിഭാഗ ക്വോട്ടയിൽനിന്നാണ് ഇവരെ സ്ഥാനാർഥികളാക്കിയത്. ടിഡിപിയുടെ പിന്നാക്ക വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സ്വകാര്യ അഭിഭാഷകനായ എസ്. നിരഞ്ജൻ റെഡ്ഢി, വിജയസായി റെഡ്ഢി എന്നിവരാണു മറ്റു സ്ഥാനാർഥികൾ 175 അംഗ സഭയിൽ 151 പേരുടെ പിന്തുണയുള്ള വൈഎസ്ആർസിക്ക് നാലു പേരെയും വിജയിപ്പിക്കാനാകും. ഇതോടെ സംസ്ഥാനത്ത് 11 രാജ്യസഭാംഗങ്ങളിൽ ഒന്പതു പേരും വൈഎസ്ആർസി പ്രതിനിധികളാകും. ടിഡിപിക്കും ബിജെപിക്കും ഓരോ എംപിമാരുണ്ടാകും.
തെലുങ്കാനയിലെ മുൻ ടിഡിപി നേതാക്കളായ ആർ. കൃഷ്ണയ്യ, ബീദ മസ്താൻ റാവു എന്നിവരെയാണ് വൈഎസ്ആർസി സ്ഥാനാർഥികളാക്കിയത്. പിന്നാക്ക വിഭാഗ ക്വോട്ടയിൽനിന്നാണ് ഇവരെ സ്ഥാനാർഥികളാക്കിയത്. ടിഡിപിയുടെ പിന്നാക്ക വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സ്വകാര്യ അഭിഭാഷകനായ എസ്. നിരഞ്ജൻ റെഡ്ഢി, വിജയസായി റെഡ്ഢി എന്നിവരാണു മറ്റു സ്ഥാനാർഥികൾ 175 അംഗ സഭയിൽ 151 പേരുടെ പിന്തുണയുള്ള വൈഎസ്ആർസിക്ക് നാലു പേരെയും വിജയിപ്പിക്കാനാകും. ഇതോടെ സംസ്ഥാനത്ത് 11 രാജ്യസഭാംഗങ്ങളിൽ ഒന്പതു പേരും വൈഎസ്ആർസി പ്രതിനിധികളാകും. ടിഡിപിക്കും ബിജെപിക്കും ഓരോ എംപിമാരുണ്ടാകും.