കീവ്: മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽ കുടുങ്ങിക്കിടക്കുന്ന അവസാന സൈനികനെയും രക്ഷിക്കുന്നതിനുള്ള നീക്കം യുക്രെയ്ൻ നടത്തുന്നു.
തിങ്കളാഴ്ച 260 സൈനികരെ അസൊവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റിൽനിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി യുക്രെയ്ൻ ഉപപ്രതിരോധമന്ത്രി പറഞ്ഞു. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്ലാന്റിൽനിന്ന് കുറച്ചു സൈനികരെക്കൂടി പുറത്തെത്തിക്കാനുണ്ട്. സൈനികരെ പ്ലാന്റിൽനിന്നു രക്ഷിക്കുമെന്നും നടപടികൾക്ക് സമയമെടുക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു.
ഇതിനിടെ, റഷ്യയുടെ അയൽരാജ്യങ്ങളായ സ്വീഡനും ഫിൻലൻഡും നാറ്റോ സൈനിക സഖ്യത്തിൽ ചേരുമെന്നു പ്രഖ്യാപിച്ചു. ഖർകീവിൽ റഷ്യൻ സൈന്യത്തെ അതിർത്തിയിലേക്ക് ഓടിക്കാൻ യുക്രെയ്നായി. കിഴക്കൻ യുക്രെയ്നും ഡോൺബാസും കേന്ദ്രീകരിച്ചാണ് റഷ്യ ഇപ്പോൾ ആക്രമണം നടത്തുന്നത്.
അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽനിന്ന് ഗുരുതരമായി പരിക്കേറ്റ് 53 യുക്രെയ്ൻ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനുഷിക ഇടനാഴിയിലൂടെ 211 സൈനികരെ രക്ഷിച്ചതായും ഉപപ്രതിരോധമന്ത്രി ഓലേനിക പറഞ്ഞു.
തിങ്കളാഴ്ച 260 സൈനികരെ അസൊവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റിൽനിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി യുക്രെയ്ൻ ഉപപ്രതിരോധമന്ത്രി പറഞ്ഞു. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്ലാന്റിൽനിന്ന് കുറച്ചു സൈനികരെക്കൂടി പുറത്തെത്തിക്കാനുണ്ട്. സൈനികരെ പ്ലാന്റിൽനിന്നു രക്ഷിക്കുമെന്നും നടപടികൾക്ക് സമയമെടുക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു.
ഇതിനിടെ, റഷ്യയുടെ അയൽരാജ്യങ്ങളായ സ്വീഡനും ഫിൻലൻഡും നാറ്റോ സൈനിക സഖ്യത്തിൽ ചേരുമെന്നു പ്രഖ്യാപിച്ചു. ഖർകീവിൽ റഷ്യൻ സൈന്യത്തെ അതിർത്തിയിലേക്ക് ഓടിക്കാൻ യുക്രെയ്നായി. കിഴക്കൻ യുക്രെയ്നും ഡോൺബാസും കേന്ദ്രീകരിച്ചാണ് റഷ്യ ഇപ്പോൾ ആക്രമണം നടത്തുന്നത്.
അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽനിന്ന് ഗുരുതരമായി പരിക്കേറ്റ് 53 യുക്രെയ്ൻ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനുഷിക ഇടനാഴിയിലൂടെ 211 സൈനികരെ രക്ഷിച്ചതായും ഉപപ്രതിരോധമന്ത്രി ഓലേനിക പറഞ്ഞു.