ഗോഹട്ടി: അരുണാചൽപ്രദേശിൽ അന്താരാഷ്ട്ര അതിർത്തിയോടുചേർന്ന് ചൈനീസ് പട്ടാളം (പീപ്പിൾസ് ലിബറേഷൻ ആർമി -പിഎൽഎ) വൻതോതിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കരസേനയുടെ കിഴക്കൻ കമാൻഡ് തലവൻ ലഫ്. ജനറൽ ആർ.പി. കലിത. ഇന്ത്യൻ ഭാഗത്തും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാൽ ഏതു സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ടിബറ്റൻ മേഖലയിൽ യഥാർഥ നിയന്ത്രണരേഖയോടുചേർന്നാണ് പിഎൽഎയുടെ നിർമാണപ്രവർത്തനം. റോഡ്, റെയിൽ, വ്യോമപാതകളുടെ നവീകരണത്തിലൂടെ സേനയെ എത്തിക്കുന്നതുൾപ്പെടെ വേഗത്തിലാക്കാൻ മറുഭാഗത്തിനു കഴിയും. പ്രദേശത്തെ ഗ്രാമങ്ങൾ നിർമാണത്തിലൂടെ ബഹുവിധമായ ഉപയോഗമാണ് ചൈന ലക്ഷ്യമിടുന്നതെന്നും ലഫ് ജനറൽ ആർ.പി. കലിത പറഞ്ഞു.
ടിബറ്റൻ മേഖലയിൽ യഥാർഥ നിയന്ത്രണരേഖയോടുചേർന്നാണ് പിഎൽഎയുടെ നിർമാണപ്രവർത്തനം. റോഡ്, റെയിൽ, വ്യോമപാതകളുടെ നവീകരണത്തിലൂടെ സേനയെ എത്തിക്കുന്നതുൾപ്പെടെ വേഗത്തിലാക്കാൻ മറുഭാഗത്തിനു കഴിയും. പ്രദേശത്തെ ഗ്രാമങ്ങൾ നിർമാണത്തിലൂടെ ബഹുവിധമായ ഉപയോഗമാണ് ചൈന ലക്ഷ്യമിടുന്നതെന്നും ലഫ് ജനറൽ ആർ.പി. കലിത പറഞ്ഞു.