ലാഗോസ്: നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടു പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം കത്തോലിക്കാ കത്തീഡ്രൽ ആക്രമിച്ചു. സോകോടോ രൂപതയിലെ ഹോളി ഫാമിലി കത്തീഡ്രലിനു നേർക്കാണ് ആക്രമണമുണ്ടായത്. കത്തീഡ്രലിനു സമീപമുള്ള സെന്റ് കെവിൻസ് പള്ളിക്കു നേരെയും ആക്രമണമുണ്ടായി. പള്ളിക്കു തീവയ്ക്കാനും അക്രമികൾ ശ്രമിച്ചു.
ഷെഹുഷാഗരി കോളജ് വിദ്യാർഥിനി ഡെബോറ യാക്കൂബ് ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ സഹവിദ്യാർഥികൾ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ മർദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു.
ഷെഹുഷാഗരി കോളജ് വിദ്യാർഥിനി ഡെബോറ യാക്കൂബ് ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ സഹവിദ്യാർഥികൾ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ മർദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു.