ന്യൂഡൽഹി: യുവതിയെ പീഡിപ്പിച്ച കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് ഡൽഹി പോലീസിന്റെ നോട്ടീസ്. മേയ് 18നുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് മന്ത്രിയുടെ വസതിയുടെ മുന്നിൽ നോട്ടീസ് പതിച്ചു. കേസിലെ പ്രതി രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ മകനെ കാണാനായില്ലെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് പതിനഞ്ചംഗ സംഘം മന്ത്രി മഹേഷ് ജോഷിയുടെ മകനെ തേടി രാജസ്ഥാനിൽ എത്തിയത്.
മന്ത്രിയുടെ നഗരത്തിലെ രണ്ടുവീടുകളും പോലീസ് പരിശോധിച്ചു. രോഹിത് ജോഷിക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. 2021 ജനുവരി എട്ടിനും 2022 ഏപ്രിൽ 17നും ഇടയിൽ നിരവധിതവണ രോഹിത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം ചെയ്തായിരുന്നു പീഡനം. കഴിഞ്ഞവർഷം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ തട്ടിക്കൊണ്ടുപോകുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ആദ്യ കണ്ടുമുട്ടലിൽ ശീതളപാനീയത്തിൽ മയക്കുമരുന്നു നൽകി തന്നെ മയക്കിക്കിടത്തി. പിറ്റേദിവസം രാവിലെ എഴുന്നേൽക്കുന്പോൾ താൻ നഗ്നയായ നിലയിലായിരുന്നു. തന്റെ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരിശോധനയിൽ താൻ ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞു. ഗർഭം അലസിപ്പിക്കുന്നതിനു നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയിൽ പറയുന്നതായി ഡൽഹി പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് പതിനഞ്ചംഗ സംഘം മന്ത്രി മഹേഷ് ജോഷിയുടെ മകനെ തേടി രാജസ്ഥാനിൽ എത്തിയത്.
മന്ത്രിയുടെ നഗരത്തിലെ രണ്ടുവീടുകളും പോലീസ് പരിശോധിച്ചു. രോഹിത് ജോഷിക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. 2021 ജനുവരി എട്ടിനും 2022 ഏപ്രിൽ 17നും ഇടയിൽ നിരവധിതവണ രോഹിത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം ചെയ്തായിരുന്നു പീഡനം. കഴിഞ്ഞവർഷം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ തട്ടിക്കൊണ്ടുപോകുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ആദ്യ കണ്ടുമുട്ടലിൽ ശീതളപാനീയത്തിൽ മയക്കുമരുന്നു നൽകി തന്നെ മയക്കിക്കിടത്തി. പിറ്റേദിവസം രാവിലെ എഴുന്നേൽക്കുന്പോൾ താൻ നഗ്നയായ നിലയിലായിരുന്നു. തന്റെ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരിശോധനയിൽ താൻ ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞു. ഗർഭം അലസിപ്പിക്കുന്നതിനു നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയിൽ പറയുന്നതായി ഡൽഹി പോലീസ് അറിയിച്ചു.