കീവ്: ആഴ്ചകളോളം നീണ്ട വ്യോമാക്രമണത്തിനുശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽനിന്ന് റഷ്യൻസേന പിൻമാറിത്തുടങ്ങിയെന്ന് യുക്രെയ്ൻ സേന. അതേസമയം, യുക്രെയ്നിലെ കിഴക്കൻമേഖലയിൽ ഇരുസൈന്യവും കനത്ത പോരാട്ടം തുടരുകയാണ്.
ഖാർകീവിൽനിന്ന് പിന്മാറിയ സേനാംഗങ്ങൾ ഇപ്പോൾ വിതരണശൃംഖലകൾക്കു സുരക്ഷയൊരുക്കുന്നതിലാണുശ്രദ്ധിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ വ്യോമാക്രമണം നടത്തി യുക്രെയ്ന്റെ മനോവീര്യം തകർക്കാനും റഷ്യ ശ്രമിക്കുകയാണെന്ന് പ്രതിരോധമന്ത്രി ഒലസ്കി റെസ്കിനോവ് പറഞ്ഞു. യുദ്ധത്തിന്റെ പുതിയൊരു ദീർഘഘട്ടത്തിലേക്ക് യുക്രെയ്ൻ കടന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കീവിൽ മിറ്റ്ക് മക്കോണലിന്റെ നേതൃത്വത്തിലുള്ള യുഎസ് സെനറ്റ് സംഘം പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിന് വീണ്ടും സാന്പത്തികസഹായം എത്തിക്കാനുള്ള നിർദേശം സെനറ്റിന്റെ പരിഗണനയിലിരിക്കെയാണു കൂടിക്കാഴ്ച.
ഖാർകീവിൽനിന്ന് പിന്മാറിയ സേനാംഗങ്ങൾ ഇപ്പോൾ വിതരണശൃംഖലകൾക്കു സുരക്ഷയൊരുക്കുന്നതിലാണുശ്രദ്ധിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ വ്യോമാക്രമണം നടത്തി യുക്രെയ്ന്റെ മനോവീര്യം തകർക്കാനും റഷ്യ ശ്രമിക്കുകയാണെന്ന് പ്രതിരോധമന്ത്രി ഒലസ്കി റെസ്കിനോവ് പറഞ്ഞു. യുദ്ധത്തിന്റെ പുതിയൊരു ദീർഘഘട്ടത്തിലേക്ക് യുക്രെയ്ൻ കടന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കീവിൽ മിറ്റ്ക് മക്കോണലിന്റെ നേതൃത്വത്തിലുള്ള യുഎസ് സെനറ്റ് സംഘം പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിന് വീണ്ടും സാന്പത്തികസഹായം എത്തിക്കാനുള്ള നിർദേശം സെനറ്റിന്റെ പരിഗണനയിലിരിക്കെയാണു കൂടിക്കാഴ്ച.