ബെർലിൻ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ അയൽരാജ്യമായ ഫിൻലൻഡ് നാറ്റോയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു. തലസ്ഥാനമായ ഹെൽസങ്കിൽ സംയുക്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് സൗലി സിനിസ്റ്റോയും പ്രധാനമന്ത്രി സന്ന മാരിനുംചേർന്നു തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. റഷ്യയുമായി അതിർത്തി പങ്കിടുന്ന നോർഡിക് രാജ്യമായ ഫിൻലൻഡ് നേരത്തേ നിഷ്പക്ഷനിലപാടാണു സ്വീകരിച്ചിരുന്നത്.
ചരിത്രം തിരുത്തിക്കുറിക്കുന്ന, പുതിയ തുടക്കമാണിതെന്നു സൗലി സിനിസ്റ്റോ പറഞ്ഞു. വരുംദിവസങ്ങളിൽ ഫിന്നിഷ് പാർലമെന്റ് തീരുമാനത്തിന് അംഗീകാരം നൽകുമെന്നാണു പ്രതീക്ഷ.
ചരിത്രം തിരുത്തിക്കുറിക്കുന്ന, പുതിയ തുടക്കമാണിതെന്നു സൗലി സിനിസ്റ്റോ പറഞ്ഞു. വരുംദിവസങ്ങളിൽ ഫിന്നിഷ് പാർലമെന്റ് തീരുമാനത്തിന് അംഗീകാരം നൽകുമെന്നാണു പ്രതീക്ഷ.