കൊളംബോ: ശ്രീലങ്കയിൽ ആക്രമണത്തിന് എൽടിടിഇ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് സുരക്ഷ ശക്തമാക്കിയെന്ന് അധികൃതർ. എൽടിടിഇയെ കീഴടക്കി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിന്റെ വാർഷികത്തിൽ ആക്രമണം നടത്താൻ എൽടിടിഇ തയാറെടുക്കുന്നുവെന്നു കഴിഞ്ഞദിവസം ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കയിൽ അരങ്ങേറുന്ന പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായതിനു പിന്നിൽ തമിഴ്വിഭാഗങ്ങളുടെ സാന്നിധ്യമുണ്ടെന്നാണു ശ്രീലങ്കൻ ഭരണകൂടം സംശയിക്കുന്നത്. തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കാൻ ആക്രമണം നടത്തിയേക്കുമെന്നാണു റിപ്പോർട്ടിലുള്ളത്.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു ജനരോഷത്തിനിരയായ പ്രസിഡന്റ് ഗോത്തബയയാണു 30 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തെ കടുത്ത നടപടികളിലൂടെ അടിച്ചമർത്തിയത്. വൻതോതിൽ മനുഷ്യാവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടന്ന സംഭവത്തിൽ ഭരണകൂടം വിചാരണയെ നേരിടുന്നുമുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചാണ് എൽടിടിഇയുടെ ആക്രമണവാർത്ത"ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്തത്.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കയിൽ അരങ്ങേറുന്ന പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായതിനു പിന്നിൽ തമിഴ്വിഭാഗങ്ങളുടെ സാന്നിധ്യമുണ്ടെന്നാണു ശ്രീലങ്കൻ ഭരണകൂടം സംശയിക്കുന്നത്. തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കാൻ ആക്രമണം നടത്തിയേക്കുമെന്നാണു റിപ്പോർട്ടിലുള്ളത്.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു ജനരോഷത്തിനിരയായ പ്രസിഡന്റ് ഗോത്തബയയാണു 30 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തെ കടുത്ത നടപടികളിലൂടെ അടിച്ചമർത്തിയത്. വൻതോതിൽ മനുഷ്യാവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടന്ന സംഭവത്തിൽ ഭരണകൂടം വിചാരണയെ നേരിടുന്നുമുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചാണ് എൽടിടിഇയുടെ ആക്രമണവാർത്ത"ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്തത്.