വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടൊപ്പം മറ്റ് ഒന്‍പതു വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.തിരുക്കർമങ്ങൾ ഇറ്റാലിയൻ സമയം 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30) ആരംഭിക്കും.
വിശുദ്ധരായി പ്രഖ്യാപിക്കുന്നവരിൽ അഞ്ചു വാഴ്ത്തപ്പെട്ടവർ ഇറ്റലിക്കാരാണ്. മൂന്നു പേർ ഫ്രഞ്ചുകാരും ഒരാൾ ഹോളണ്ടുകാരനുമാണ്.
ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാൻഡ്സ്മ, ഫ്രഞ്ച് വൈദികൻ സേസർ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികർ ലൂയിജി മരിയ പലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രാൻസുകാരനായ സന്ന്യസ്തൻ ചാൾസ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
1712 ഏപ്രിൽ 23ന്, അന്ന് കേരളത്തിന്റെ ഭാഗമായിരുന്ന, പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ദേവസഹായം പിള്ളയുടെ ജനനം.
കൊട്ടാരത്തിലെ കാര്യദർശിയായിരിക്കേയാണ് ഹിന്ദുമതം ഉപേക്ഷിച്ച് അദ്ദേഹം ക്രൈസ്തവവിശ്വാസം ആശ്ലേഷിക്കുകയും ദേവസഹായം പിള്ള എന്ന നാമം സ്വീകരിക്കുകയും ചെയ്തത്.
ദേവസഹായം പിള്ളയെ രാജകല്പനയനുസരിച്ച് 1752 ജനുവരി 14-ന് ആറൽവായ്മൊഴി ഗ്രാമത്തിലെ കാറ്റാടി മലയിൽവെച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.2012 ഡിസംബർ രണ്ടിന് ബെനഡിക്ട് പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
ഈശോയുടെ ബ്രദർ ചാൾസ് എന്ന് വിളിക്കപ്പെടുന്ന ചാൾസ് ഡി ഫുക്കോ (1858-1916)യുടെ ആത്മീയപാത പിന്തുടരുന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജസ്റ്റിൻ റുസ്സോലീയോ(1891-1955)സ്ഥാപിച്ച വൊക്കേഷനിസ്റ്റ് സന്യാസ സമൂഹവും കേരളത്തില്‍ സജീവമാണ്.
വിശുദ്ധരായി പ്രഖ്യാപിക്കുന്നവരിൽ അഞ്ചു വാഴ്ത്തപ്പെട്ടവർ ഇറ്റലിക്കാരാണ്. മൂന്നു പേർ ഫ്രഞ്ചുകാരും ഒരാൾ ഹോളണ്ടുകാരനുമാണ്.
ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാൻഡ്സ്മ, ഫ്രഞ്ച് വൈദികൻ സേസർ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികർ ലൂയിജി മരിയ പലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രാൻസുകാരനായ സന്ന്യസ്തൻ ചാൾസ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
1712 ഏപ്രിൽ 23ന്, അന്ന് കേരളത്തിന്റെ ഭാഗമായിരുന്ന, പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ദേവസഹായം പിള്ളയുടെ ജനനം.
കൊട്ടാരത്തിലെ കാര്യദർശിയായിരിക്കേയാണ് ഹിന്ദുമതം ഉപേക്ഷിച്ച് അദ്ദേഹം ക്രൈസ്തവവിശ്വാസം ആശ്ലേഷിക്കുകയും ദേവസഹായം പിള്ള എന്ന നാമം സ്വീകരിക്കുകയും ചെയ്തത്.
ദേവസഹായം പിള്ളയെ രാജകല്പനയനുസരിച്ച് 1752 ജനുവരി 14-ന് ആറൽവായ്മൊഴി ഗ്രാമത്തിലെ കാറ്റാടി മലയിൽവെച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.2012 ഡിസംബർ രണ്ടിന് ബെനഡിക്ട് പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
ഈശോയുടെ ബ്രദർ ചാൾസ് എന്ന് വിളിക്കപ്പെടുന്ന ചാൾസ് ഡി ഫുക്കോ (1858-1916)യുടെ ആത്മീയപാത പിന്തുടരുന്ന ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജസ്റ്റിൻ റുസ്സോലീയോ(1891-1955)സ്ഥാപിച്ച വൊക്കേഷനിസ്റ്റ് സന്യാസ സമൂഹവും കേരളത്തില്‍ സജീവമാണ്.